Latest NewsKeralaIndia

നിലമ്പൂരിൽ പിഞ്ചുകുഞ്ഞിന്റെ മുന്നിൽ ഭാര്യയെ തീ കൊളുത്തി: 25 കാരൻ അറസ്റ്റിൽ

നിലമ്പൂര്‍: ഭാര്യയെ തീവച്ചു കൊല്ലാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നു ബംഗാള്‍ സ്വദേശിയായ യുവാവ് പൊലീസ് പിടിയില്‍. ഗുരുതരമായി പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ (21) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജൗഹീറുല്‍ ഇസ്‌ലാമിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ് മരണവെപ്രാളവുമായി മുറ്റത്തേക്ക് ഇറങ്ങി ഓടിയ മുഹസിമയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ അയല്‍വാസികളാണ് തടഞ്ഞുവച്ച്‌ പൊലീസിന് കൈമാറിയത്.

മൂന്നു വര്‍ഷം മുന്‍പായിരുന്നു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ജൗഹീറുലിന്റെയും മുഹസിമയുടെയും വിവാഹം. രണ്ടു വയസായ ആണ്‍കുഞ്ഞുണ്ട്.കരുളായി റോഡില്‍ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസം. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 4.30നാണ് സംഭവം. പെരുന്നാളായിട്ടും വീട്ടില്‍ ഭക്ഷണം ഇല്ലായിരുന്നു. വെറുംകയ്യോടെ വീട്ടിലെത്തിയ ജൗഹീറുലും മുഹസിമയും ഇതേ ചൊല്ലി തര്‍ക്കം തുടങ്ങി. വീട്ടില്‍ കൊണ്ടുചെന്നാക്കാന്‍ മുഹസിമ ആവശ്യപ്പെട്ടു.

മുഹസിമയുടെ കൈവശമുള്ള പണം ജൗഹീറുല്‍ ചോദിച്ചെങ്കിലും നല്‍കിയില്ല. ഇതില്‍ പ്രകോപിതനായ ജൗഹിറുല്‍ സ്റ്റൗവില്‍ ഒഴിക്കാന്‍ സൂക്ഷിച്ച ഡീസല്‍ മുഹസിമയുടെ മുഖത്തും ദേഹത്തും ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.നിസാര പരുക്കുള്ള ജൗഹീറുലിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നല്‍കി. കുട്ടി വനിതാ പൊലീസുകാരുടെ സംരക്ഷണത്തിലാണ്. വ്യാഴാഴ്ച ശിശുക്ഷേമ സമിതി മുന്‍പാകെ ഹാജരാക്കും. മുഹസിമക്ക് 60 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button