കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി അധികൃതർ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തി അറുപതിനായിരം പ്രവാസികളായ ജീവനക്കാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. ഇത് സംബന്ധിച്ച സമഗ്രമായ പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ രൂപം നല്‍കുന്നതായാണ് റിപ്പോർട്ട്. അടുത്ത അഞ്ചു വര്‍ഷത്തിനുളളില്‍ നടപ്പിലാക്കാനാണ് തീരുമാനം.
അതേസമയം രാജ്യത്തെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണത്തില്‍ നല്ല രീതിയിലുള്ള കുറവ് വരുത്താനും പകരം സ്വദേശികള്‍ക്ക് അവസരം നല്‍കാനും സാധിച്ചതായി സാമ്പത്തികകാര്യ മന്ത്രി മറിയം അഖീല്‍ അറിയിച്ചു. ഒരു വര്‍ഷത്തിനിടെ വിദേശ ജോലിക്കാരുടെ എണ്ണത്തില്‍ നാലര ശതമാനത്തിന്റെ കുറവ് വന്നതായും അധികൃതർ വ്യക്തമാക്കി.
Post Your Comments