News

ആറ് മാസം ചികിത്സിച്ചിട്ടും രോഗം മാറിയില്ല, രോഗി ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു

രോഗം ഭേദമാകാത്തതില്‍ പ്രകോപിതനായ രോഗി ചികിത്സിച്ച ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊന്നു. എന്നിട്ടും ദേഷ്യം തീരാതെ ഡോക്ടറുടെ മകനെയും ഇയാള്‍  കുത്തി പരിക്കേല്‍പ്പിച്ചു.

ഇന്‍ഡോറിന് സമീപമുള്ള മല്‍വി മില്‍സിലാണ് സംഭവം. ത്വക് സംബന്ധമായ അസുഖത്തിന് ആറ് മാസമായി ചികിത്സയിലായിരുന്ന റഫീഖ് റഷീദ് എന്നയാളാണ് തന്നെ ചികിത്സിച്ച ഡോക്ടര്‍ രാമകൃഷ്ണ വര്‍മയുടെ ഭാര്യയെ കുത്തിക്കൊന്നത്. ആറ് മാസമായി ചികിത്സിച്ചിട്ടും രോഗം ഭേദമായില്ലെന്നാരോപിച്ചായിരുന്നു ഇയാള്‍ കടുംകൈ ചെയ്തത്.

ഡോക്ടറെ കാണാന്‍  റഫീഖ് ക്ലിനിക്കിലെത്തിയപ്പോള്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല. ഡോക്ടറുടെ ഭാര്യയും മകനും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. റഫീഖ് ഡോക്ടറുടെ ഭാര്യയെയാണ് ആദ്യം ആക്രമിച്ചത്. പിന്നീട് പത്തൊമ്പതുകാരനായ മകനെയും കുത്തി പരിക്കേല്‍പ്പിച്ചു. ഗൂരുതരമായി പരിക്കേറ്റ മകന്‍ ചികിത്സയിലാണ്.ഡോക്ടറുടെ ഭാര്യയുടെയും മകന്റെയും നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുത്തേറ്റ സ്ത്രീ മരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button