ഹൈദരാബാദ്: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരിക്കുന്ന കാലം വിദൂരമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹൈദരാബാദിലെ ശാംഷാബാസില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പാര്‍ട്ടി വൈകാതെ അധികാരത്തിലെത്തും. 17 സംസ്‌ഥാനങ്ങളില്‍ വോട്ട് ശതമാനം വര്‍ധിപ്പിക്കാനായി. അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തെലങ്കാനയിലെ അന്‍പത് ശതമാനം വോട്ടുകള്‍ നേടുമെന്നും അമിത് ഷാ വ്യക്തമാക്കി.
മറ്റു പാര്‍ട്ടികളിലെ നേതാക്കന്‍മാരെയും തങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും. തെലങ്കാനയില്‍ ബി.ജെ.പിക്കു 12 ലക്ഷം പ്രവര്‍ത്തകരുണ്ട്. ഈ സംഖ്യ 30 ലക്ഷമെങ്കിലുമാക്കുകയാണ് ലക്ഷ്യം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി നന്ദെല ഭാസ്‌കര്‍ റാവുവിനെ ബി.ജെ.പിയിലെത്തിക്കാന്‍ കഴിഞ്ഞതു നേട്ടമാണെന്നും അമിത് ഷാ പറയുകയുണ്ടായി.
Post Your Comments