തിരുവനന്തപുരം: സാശ്രയ മെഡിക്കൽ ഫീസ് വർധനവ് സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും സർക്കാരിനും മാനേജ്‌മെന്റിനും അറിയാം. യഥാർത്ഥത്തിൽ ഇത് സംഭവിച്ചത് ഇവരുടെ രണ്ടു പേരുടെയും ഒത്തുകളിയുടെ ഫലമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അഞ്ച് വർഷം കൊണ്ട് 47,000 രൂപ മാത്രമേ വർദ്ധനവ് ഉണ്ടായിട്ടൊള്ളു. എന്നാൽ ഇടത് മുന്നണി ഭരണത്തിലെത്തിയപ്പോൾ ഈ വർഷം മാത്രം അരലക്ഷം രൂപയാണ് വർധിപ്പിച്ചത്.
മാനേജുമെന്റുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിനായി കോടതിയിൽ പോകുന്നതിനുള്ള അവസരം കൂടിയാണ് സർക്കാർ ഒരുക്കികൊടുക്കുന്നത്. കോടതി നിർദേശ പ്രകാരം യഥാസമയം കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. എന്നാൽ ഒരാഴ്ച മുൻപ് തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഫീസ് ഉയർത്തി. ചെന്നിത്തല ആരോപിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനം നീറ്റ് നടപ്പിലാക്കിയതോടെ പുതുക്കിപ്പണിയാനുള്ള സുവർണാവസരമാണ് സർക്കാരിന് ലഭിച്ചത്. എന്നാൽ സ്വാശ്രയ മാനേജുമെന്റുകളുമായി ഒത്തുകളിച്ച് എല്ലാ അവസരങ്ങളും ഇല്ലാതാക്കുകയാണ് സർക്കാർ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments