ഗൊരഖ്പൂര്‍ : ലൈംഗികബന്ധം നിഷേധിച്ച ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ സിദ്ദാര്‍ത്ഥ്‌നഗറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വീട്ടില്‍ ഇരുവരും മാത്രമുണ്ടായിരുന്ന സമയം 20 കാരിയായ ഭാര്യയെ 24കാരനായ ഭർത്താവ് ലൈംഗിഗബന്ധത്തിന് നിര്‍ബന്ധിച്ചു. യുവതി വഴങ്ങിക്കൊടുക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും സ്വന്തം ജനനേന്ദ്രിയം മുറിച്ച് മാറ്റുകയമായിരുന്നു. അടുത്ത ദിവസം അയല്‍വാസികളാണ് ഇയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇയാള്‍ ഇപ്പോള്‍ ബാബ രാഖവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ലൈംഗികബന്ധത്തിന് വിസമ്മതിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. യുവതിയുടെ അച്ഛന്റെ പരാതിയിൽ ഇയാൾക്കെതിരെ കേസ് എടുത്തു. ഒരു വര്‍ഷം മുന്നേയായിരുന്നു ഇവരുടെ വിവാഹം. ഇയാള്‍ പെണ്‍കുട്ടിയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
Post Your Comments