കൊട്ടിയം: മുഖ്യമന്ത്രി അഭ്യന്തരവകുപ്പ് ഒഴിയാതെ നാട്ടില്‍ നിയമ സമാധാന വാഴ്ച ഉണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ രാജന്‍ ഉരുട്ടിക്കൊലക്ക് വിധേയനായി എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിപദം ഉപേക്ഷിച്ചു. എന്നാൽ മൂന്നരവര്‍ഷമായിട്ടും അഭ്യന്തരവകുപ്പിനെക്കുറിച്ചോ ഉദ്യോഗസ്ഥരെക്കുറിച്ചോ പഠിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. നെടുങ്കണ്ടം സംഭവത്തില്‍ ഉള്‍പ്പെട്ട എസ്.പിയെ സസ്പെന്‍ഡ് ചെയ്യാന്‍ തയാറാകാത്തതിന് പിന്നില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളുമായുള്ള ഒത്തുകളിയാണ്. സര്‍ സി.പിയുടെ കാലത്തുപോലും ഉണ്ടാകാത്ത തരത്തിലുള്ള പൊലീസ് മര്‍ദനങ്ങളും പീഡനങ്ങളും ലോക്കപ്പ് മരണങ്ങളുമാണ് ഇപ്പോൾ നടക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
Post Your Comments