ജക്കാര്‍ത്ത: വീണ്ടും ശക്തമായ ഭൂചലനം. ഇന്തോനേഷ്യയിലെ മൊലൂക്കാ കടലില്‍ ഭൂമിക്ക് 24 കിലോമീറ്റര്‍ അടിയിലായി റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ആണ് ഇത് സംബന്ധിച്ച വ്യക്തമായ വിവരം ഇന്തോനേഷ്യന്‍ സര്‍ക്കാരിന് കൈമാറിയത്. അതോടൊപ്പം തന്നെ സുനാമി ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതായി ഇന്തോനേഷ്യയുടെ ജിയോഫിസിക്സ് ഏജന്‍സി മുന്നറിയിപ്പ് നൽകിയതോടെ പ്രദേശവാസികളും കടല്‍ത്തീരത്ത് താമസിക്കുന്നവരും വീടുകള്‍ വിട്ടുപോകാന്‍ ആരംഭിച്ചിട്ടുണ്ട്. മരണമോ, നാശനഷ്ടങ്ങളോ ഉണ്ടായില്ലെങ്കിലും ഈ പ്രദേശങ്ങളിലും അടുത്തുള്ള ടെര്‍ണേറ്റ് സിറ്റിയിലും ശക്തമായ ഭൂചലനം അനുഭവപെട്ടു. ഇന്‍ഡോനേഷ്യയിലെ വടക്കന്‍ സുലവേസിക്കും വടക്കന്‍ മലൂക്കുവിനും ഇടയിലാണ് മൊലൂക്ക കടല്‍ സ്ഥിതി ചെയ്യുന്നത്.
Post Your Comments