കൊച്ചി: ഇടുക്കിയിൽ ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീണ് കുട്ടി മരിച്ചു. രാജശേഖരൻ നിത്യ ദമ്പതികളുടെ മകളായ മഞ്ജു ശ്രീ (1) യാണ് മരിച്ചത്.
ശക്തമായ കാറ്റിലും, മഴയിലും പത്തിലധികം വീടുകൾ ഇടുക്കിയിൽ തകർന്നു. കീരിത്തോട്ടിൽ ഉരുളുപൊട്ടി ഗതാഗത തടസ്സമുണ്ടായി. കണ്ണംപടി, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലും ഉരുൾ പൊട്ടലുണ്ടായി.
അതേസമയം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍ ടൗണിലും പരിസരങ്ങളിലും കഴിഞ്ഞ വര്‍ഷം ഉണ്ടായതിനെക്കാള്‍ കൂടുതല്‍ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വയനാട് ചൂരമലയിലും മലപ്പുറം കരുളായിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി.
ALSO READ: ശക്തമായ മഴ; അടിയന്തരസാഹചര്യം നേരിടാന്‍ സജ്ജരാകണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം
കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലും ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും ഉണ്ടായി. കൊട്ടിയൂരില്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്.
Post Your Comments