Latest NewsKerala

തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണമെന്ന് ഭർത്താവിന്റെ നിർബന്ധം; യുവതി ജീവനൊടുക്കി

തലശ്ശേരി: ഭർതൃഗൃഹത്തിൽ നിരന്തരമുണ്ടായ പീഡനത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. മാടപ്പീടിക ബൈത്തുൽ ഭയാനിലെ മുഹമ്മദ് സഹീർ (28 ), ഭർതൃപിതാവ് അബൂബക്കർ സിദ്ധിഖ് (57 ) എന്നിവരാണ് പിടിയിലായത്. ഫിദ (23 ) എന്ന യുവതിയാണ് കഴിഞ്ഞ രണ്ടാം തീയതി ആത്മഹത്യ ചെയ്‌തത്‌. നിട്ടൂർ ചിറമ്മലിലെ കുന്നുമ്മൽക്കണ്ടി വീട്ടിൽ അഷ്‌റഫിന്റെയും നാസിനിയുടെയും മകളാണ് ഫിദ.

Read  also: ഏഴ് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധം

ഖത്തറിൽ നിന്നും ഭർത്താവ് സഹീർ നാട്ടിലെത്തിയ ദിവസമാണ് ഫിദ ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക് മുൻപ് ഫിദ ഭർത്താവിന്റെയും ഭർതൃബന്ധുക്കളുടെയും പീഡനങ്ങളെ പറ്റി ഒരു കുറിപ്പ് എഴുതിയിരുന്നു. തട്ടമൊന്നും ധരിക്കാതെ മോഡേണായി ജീവിക്കണമെന്ന് സഹീർ ഫിദയെ നിർബന്ധിക്കുന്നുണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഭർത്താവിനെയും ഭർതൃവിട്ടുകാരെയും ചോദ്യം ചെയ്യാൻ പോലീസ് ഒന്നിലേറെ തവണ സഹിറിന്റെ മാടപിടികയിലെ വീട്ടിൽ പോയിരുന്നെങ്കിലും ഇവരെ കണ്ടിരുന്നില്ല. ഒളിവിൽ പോയ ഇവർ വീട്ടിൽ തിരിച്ചെത്തിയെന്ന രഹസ്യ സന്ദേശത്തെ തുടർന്ന് തലശ്ശേരി ഡി.വൈ.എസ്‌.പി വേണുഗോപാലും തലശ്ശേരി എസ്‌.ഐ ബിനുമോഹനും ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button