Latest NewsNewsIndia

ഭീകരാക്രമണ മുന്നറിയിപ്പ്: തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തി

ന്യൂഡല്‍ഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്ത്യൻ സൈന്യം. ഗുജറാത്ത് തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബോട്ടുകൾ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.

ALSO READ: ഭായിമാർ നിസ്സാരക്കാരല്ലെന്ന് നഗര മധ്യത്തിൽ തെളിയിച്ചു, ബസ് സർവീസ് നിലച്ചു; വിഡിയോ വൈറൽ

കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡറാണ് ഇക്കാര്യം അറിയിച്ചത്. ഉപേക്ഷിച്ച ബോട്ടുകള്‍ ഗുജറാത്തില്‍ നിന്ന് കണ്ടെത്തിയതായും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചതായും സെെന്യം അറിയിച്ചു.

രാജസ്ഥാന് സമീപം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യത്തെ വന്‍ തോതില്‍ വിന്യസിച്ചിരിക്കുകയാണെന്നും രഹസ്യാന്വേണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുണ്ട്. ആഗോളഭീകരനായ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി മോചിപ്പിച്ചതായും ഇന്ത്യയില്‍ വന്‍ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നതായും ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ALSO READ: സൗദി അറേബ്യ: ഫൈസൽ ബിൻ രാജകുമാരൻ അന്തരിച്ചു

അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനകള്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം അസ്ഹര്‍ കരുതല്‍ തടങ്കലില്‍ ആണെന്നായിരുന്നു പാകിസ്ഥാന്റെ വാദം. ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാശ്‌മീരിന്റെ പ്രത്യേക പദവി എടുത്ത കള‌ഞ്ഞതില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് വന്‍ ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button