ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത് ഷാ. പാകിസ്ഥാനും രാഹുല്‍ ഗാന്ധിയും ഒരേ ലൈനില്‍ സഞ്ചരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മിന്നലാക്രമണം നടത്തിയതിന് രാഹുല്‍ ഗാന്ധിയും പാകിസ്ഥാനും തെളിവ് ചോദിച്ചു. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തപ്പോള്‍ രാഹുല്‍ ഗാന്ധിയും പാകിസ്ഥാനും അതിനെ എതിര്‍ത്തുവെന്നും അമിത് ഷാ വിമർശിച്ചു.
ലോക രാജ്യങ്ങള്‍ മുഴുവനും ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത നടപടിയില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു. എന്നാൽ ഈ നടപടിയെ എതിര്‍ത്തുകൊണ്ട് പാകിസ്ഥാന്‍ മാത്രം മാറിനില്‍ക്കുന്നു. 1971 ലെ യുദ്ധത്തില്‍ ഇന്ത്യ പാകുസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ അന്ന് പ്രതിപക്ഷത്തായിരുന്ന ഞങ്ങള്‍ ഇന്ദിരാ ഗാന്ധിയെ അഭിനന്ദിച്ചു. പാര്‍ട്ടിയുടെ താല്‍പര്യത്തേക്കാള്‍ ഞങ്ങള്‍ക്ക് വലുത് രാജ്യതാല്‍പര്യമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ എല്ലാത്തിനെയും എതിര്‍ക്കുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി.
Post Your Comments