KeralaLatest NewsNews

ജോളിയെയോ റോയിയെയോ അറിയില്ല, അന്വേഷണവുമായി സഹകരിക്കും; പ്രതികരണവുമായി കട്ടപ്പനയിലെ ജോത്സ്യന്‍

കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയോ കൊല്ലപ്പെട്ട ഭര്‍ത്താവ് റോയിയോ അറിയില്ലെന്നും ഇവര്‍ മുന്‍പ് തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ലെന്നും കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ പറഞ്ഞു. മരിക്കുമ്പോള്‍ റോയിയുടെ ശരീരത്തിലുണ്ടായിരുന്ന ഏലസ് കൃഷ്ണകുമാര്‍ ജപിച്ച് നല്‍കിയിരുന്നതാണെന്ന രീതിയില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഇതിന് പിന്നാലെ കൃഷ്ണകുമാര്‍ വീട്ടിലില്ലെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹം മറുപടിയുമായി രംഗത്തെത്തിയത്.

റോയ് എന്നയാള്‍ മരിച്ചിട്ട് തന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ അങ്ങനെയൊരാള്‍ തന്നെ വന്നു കണ്ടതായി ഓര്‍ക്കുന്നില്ലെന്നും ഭസ്മം കഴിക്കാനായി താന്‍ ആര്‍ക്കും നല്‍കാറില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ഏലസും തകിടും ജപിച്ചു കൊടുക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു. ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ രണ്ട് തവണ വിളിച്ചിരുന്നു. പക്ഷേ അതാരോ തന്നെ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് തോന്നിയതിനാല്‍ കാര്യമായി എടുത്തില്ലെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച ചില യാത്രകളിലായതിനാലാണ് ഇന്നലെ താന്‍ ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാതെ പോയത്. അന്വേഷണവുമായി താന്‍ പൂര്‍ണമായും സഹകരിക്കും ഇതുവരെ പൊലീസോ ക്രൈംബ്രാഞ്ചോ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ലെന്നും ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

റോയി മരിക്കുമ്പോള്‍ ശരീരത്തില്‍ ഏലസ് ഉണ്ടായിരുന്നു. തകിട് നല്‍കിയ ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയില്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത കോടഞ്ചേരി പോലീസ് ഈ വസ്തുക്കള്‍ ശേഖരിച്ചിരുന്നവെങ്കിലും പിന്നീട് ജോളിക്ക് മടക്കി നല്‍കുകയായിരുന്നു. അതേസമയം, ജോളി ചില ചരടുകള്‍ ഉപയോഗിച്ചിരുന്നതായുള്ള ഭര്‍ത്താവ് ഷാജു സൂചന നല്‍കിയിരുന്നു. കൈയില്‍ ചരടുകള്‍ കണ്ടതായി ഓര്‍ക്കുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചില്ല. ചോദിച്ചാല്‍ തന്നെ വ്യക്തമായുള്ള മറുപടിയായിരിക്കില്ല ലഭിക്കുകയെന്നും ജോളി ഏതെങ്കിലും മന്ത്രവാദിയേയോ ജ്യോത്സ്യനേയോ കണ്ടതായി അറിയില്ലെന്നും ഷാജു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button