നീലേശ്വരം: നീലേശ്വരത്ത് സി.പി.എമ്മില്‍ വീണ്ടുമുയര്‍ന്ന സ്ത്രീവിവാദത്തില്‍ പാര്‍ട്ടി നടപടിയെടുത്തു. നീലേശ്വരം പേരോല്‍ ലോക്കല്‍ കമ്മിറ്റിയംഗവും മുന്‍ പഞ്ചായത്തംഗവുമായ ആളെയാണ് അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് നീക്കിയത്. ഇതോടെ എല്ലാ പാര്‍ട്ടിപദവികളില്‍നിന്നും ഇദ്ദേഹത്തെ ഒഴിവാക്കി. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പാർട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം രാഹുൽ ഗാന്ധി: കടുത്ത വിമർശനവുമായി സല്‍മാന്‍ ഖുര്‍ഷിദ്
ഇദ്ദേഹത്തിനുനേരേ നേരത്തേ സമാനമായ ആരോപണമുയര്‍ന്നപ്പോള്‍ താക്കീതുനല്‍കി ഒതുക്കിയതാണ്. പ്രവര്‍ത്തകരുടെ പ്രതിഷേധമാണ് ഇത്തവണ കടുത്ത നടപടിയിലേക്കെത്തിച്ചത്. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങുന്ന സമയം മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗം മുഖാന്തരം ലോക്കല്‍ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കാനും ഇദ്ദേഹം ശ്രമിച്ചു
.വിഷയം പരിശോധിക്കാന്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി സെക്രട്ടറിയുമായ ദിലീഷ്, നഗരസഭാ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി. രാധ, ലോക്കല്‍ കമ്മിറ്റിയംഗം ടി. ഗംഗാധരന്‍ എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണക്കമ്മിഷനെ ചുമതലപ്പെടുത്തി. കഴിഞ്ഞദിവസമാണ് അന്വേഷണറിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കിയത്. ചാത്തമത്തെ മൂന്ന് ബ്രാഞ്ചുകളിലെ യോഗംവിളിച്ചാണ് പാര്‍ട്ടിനടപടി വിശദീകരിച്ചത്.
Post Your Comments