KeralaLatest NewsNews

ജോളി സെക്സ് റാക്കറ്റിലെ കണ്ണിയെന്ന് സൂചന: വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചു

കോഴിക്കോട്•കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന പ്രതി ജോലി ജോസഫ് പെണ്‍വാണിഭ സംഘത്തിലെ കണ്ണിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. റിയൽ എസ്റ്റേറ്റ്, സെക്‌സ് മാഫിയകളുമായും ജോളി അടുത്തബന്ധം പുലർത്തിയിരുന്ന ജോളി ജോസഫ് ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരിൽ നിന്നും പണം തട്ടിയതായും സൂചനയുണ്ട്.

മുക്കം എൻ.ഐ.ടി പരിസരത്തെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് വൻ തട്ടിപ്പുകൾ അരങ്ങേറിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.

വിദ്യാർത്ഥിനികളെ വശീകരിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മുക്കം എൻ.ഐ.ടി പരിസരത്തെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ച് വൻ തട്ടിപ്പുകൾ അരങ്ങേറിയതായാണ് സൂചന. ബ്യൂട്ടി പാർലറിലെ നിത്യസന്ദർശകയായിരുന്ന ജോളിയ്ക്ക് ബ്യൂട്ടി പാർലർ ഉടമ സുലേഖയും ഭർത്താവും ജോളിക്ക് സഹായം നൽകിയതായും അന്വേഷണ അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ജോളിയുടെ ഫോൺ കോൾ രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നുണ്ട്. ഇതുവഴി പെൺവാണിഭവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

ജോളിയുടെ കോയമ്പത്തൂർ യാത്രകളും ദുരൂഹമാണ്. അറസ്റ്റിലാകുന്നതിന് തൊട്ടടുത്ത ദിവസവും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തിരുന്നു.

അതേസമയം ജോളി ജോസഫിന് എൻ.ഐ.ടിയുമായി ഒരു ബന്ധവുമില്ലെന്ന് രജിസ്ട്രാർ ലഫ്റ്റനന്റ് കേണൽ പങ്കജാക്ഷൻ വ്യക്തമാക്കി. എൻ.ഐ.ടിയുടെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button