കോഴിക്കോട് : കൂടത്തായി കൊലപാതക കേസിൽ പ്രതികളെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. മുഖ്യപ്രതി ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയൽ മഞ്ചാടിയിൽ മാത്യു, തച്ചംപൊയിൽ മുള്ളമ്പലത്തിൽ പി പ്രജുകുമാർ എന്നിവരെ 16ആം തീയതി വരെ പോലീസ് കസ്റ്റഡിൽ വിട്ടുകൊണ്ട് താമരശ്ശേരി കോടതിയാണ് ഉത്തരവിട്ടത്.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നല്‍കാനായി പോലീസ് അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയത്. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസമാണ് അനുവദിച്ചത്. പോലീസ് കസ്റ്റഡിയില്‍ വിടുന്നതിനെ പ്രതികളുടെ അഭിഭാഷകര്‍ എതിര്‍ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്‍റെ അഭിഭാഷകന്‍ എതിര്‍ത്തു.
കോഴിക്കോട് ജില്ലാ ജയിലിലാണ് ജോളിയും പ്രജുകുമാറിനേയും താമസിപ്പിച്ചിരുന്നത്. തൊട്ടടുത്തുള്ള സബ് ജയിലിലാണ് മാത്യുവിനെ പാര്‍പ്പിച്ചത്. ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അവര്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ പെരുച്ചാഴിയെ കൊല്ലാന്‍ എന്നു പറഞ്ഞാണ് മാത്യു തന്റെ കൈയില്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments