Latest NewsIndia

ആര്‍എസ്‌എസ് പ്രവര്‍ത്തകനെയും ഗർഭിണിയായ ഭാര്യയെയും പിഞ്ചു കുഞ്ഞിനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും വെട്ടി കൊലപ്പെടുത്തി. ആര്‍എസ് എസ് പ്രവര്‍ത്തകനെയും ഭാര്യയെയും , ആറ് വയസ്സുളള മകനെയും അജ്ഞാത സംഘമാണ് കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്. കൊലയാളികളെ കണ്ടെത്താനായില്ല. പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടങ്ങി. കൊലപാതകത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വിഭവങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ലഡാക്കിലെക്ക് വരേണ്ടതില്ല: ജമിയാങ് സെറിംഗ് നംഗ്യാല്‍ എംപി

സ്‌കൂള്‍ അധ്യാപകനായ ബോന്ധു പ്രകാശ് ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറഞ്ഞിട്ടുണ്ട്.ബോന്ധുവിന്റെ ഭാര്യ ബ്യൂട്ടി പാല്‍, മകന്‍ ആനന്ദ് എന്നിവരാണ് മരിച്ചത്. ബോന്ധുവിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇവര്‍ മുര്‍ഷിദാബാദിലെ ജിയാഗഞ്ച് എന്ന പ്രദേശത്താണ് താമസിച്ചിരുന്നത്. അതെ സമയം തൃണമൂൽ അക്രമങ്ങൾ അതിരുകടക്കുന്ന ബംഗാളിൽ ബിജെപി ആർഎസ്എസ് പ്രവർത്തകർക്ക് നേരെ വലിയ തോതിൽ ആക്രമണം നടക്കുന്നതായി ബിജെപി ആരോപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button