KeralaLatest NewsNews

അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചു : സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കരുതെന്നു എം ടി രമശ്

കൊച്ചി : ശബരിമല യുവതി പ്രവേശനത്തിനെതിരെ നൽകിയ പുനഃപരിശോധന ഹര്‍ജികൾ ഏഴ് അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശ്. വിധി സ്വാഗതാർഹമെന്നും, അയ്യപ്പ വിശ്വാസികൾ കോടതിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത് എന്താണോ അത് കോടതി അംഗീകരിച്ചുവെന്ന് കൊച്ചിയിൽ മാധ്യമങ്ങളോട് എം ടി രമേശ് പ്രതികരിച്ചു.

പുനപരിശോധനാ ഹർജി പരിഗണിക്കേണ്ടതാണെന്ന് മനസിലാക്കിയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയത്. ഇനി സാങ്കേതികത്വം പറഞ്ഞു അവിശ്വാസികളെ ശബരിമലയിൽ എത്തിക്കാൻ നോക്കരുത്. അത് ഗുരുതരമായ പ്രത്യാഘാതകമുണ്ടാക്കും. സർക്കാർ അവിശ്വാസികളെ സഹായിക്കുന്ന നിലപാട് ഉപേക്ഷിക്കണമെന്നും ദേവസ്വം ബോർഡും നിലപാട് തിരുത്തണമെന്നും എം ടി രമേശ് പറഞ്ഞു.

ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പം നിന്ന്‍ നിലവിലുള്ള സത്യവാങ്ങ്മൂലം ബോർഡ് പിൻവലിക്കണം. തെറ്റ് തിരുത്തിയില്ലെങ്കിൽ ബോർഡിനെ വിശ്വാസികൾ ബഹിഷ്കരിക്കും. ശബരിമലയിൽ പ്രവേശിക്കാൻ യുവതികളെത്തിയാൽ തടയും. സർക്കാർ പുനപരിശോധനാ വിധി വരുന്നത് വരെ കാത്തിരിക്കാൻ തയ്യാറാകണം.  സമാധാനപരമായി നിൽക്കാൻ സർക്കാർ ശ്രമിച്ചാൽ മാത്രം മതിയെന്നും നിലവിലെ സർക്കാർ നിലപാട് എന്തെന്നറിയാൻ താൽപര്യമുണ്ടന്നും എം ടി രമേശ് വ്യക്തമാക്കി. അതേസമയം മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്ത് എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും നവോഥാനത്തിന്റെ പരിധിയിൽ പള്ളി പ്രവേശനവും വരുമോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

Also read :ശബരിമല യുവതീ പ്രവേശനം; സുപ്രീംകോടതിവിധിയില്‍ പ്രതികരിച്ച് സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments

Related Articles


Back to top button