കൊട്ടാരക്കര: അപകടരമായ രീതിയില്‍ അയ്യപ്പ ഭക്തന്‍മാരെ കൊണ്ടുപോയ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്. തിങ്കളാഴ്ച വൈകുന്നേരം ആയൂര്‍ മുതല്‍ കൊട്ടാരക്കര വരെ ഗതാഗത തടസ്സമുണ്ടാക്കിയാണ് വാഹനം കടന്നുപോയത്. ജീപ്പിന് മുകളില്‍ ബോക്സുകള്‍ കെട്ടിവച്ച് അതിന് മുകളിലിരുന്നും ചിലർ യാത്ര ചെയ്യുകയുണ്ടായി. അതുവഴി പോയ മറ്റു വാഹനയാത്രക്കാര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചുവെങ്കിലും കാര്യമുണ്ടായില്ല. വീഡിയോ പ്രചരിച്ചതോടെ കൊല്ലം റൂറല്‍ എസ്പി അന്വേഷണത്തിന് നിര്‍ദ്ദേശം നൽകുകയായിരുന്നു.
Read also: തീര്‍ത്ഥാടന കാലത്തെ തിരക്ക്; ശബരിമലയിൽ ഫ്ലൈ ഓവര്‍ നിര്‍മ്മിക്കും
വാഹനത്തിലുണ്ടായിരുന്നവര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരാണെന്ന് മനസിലായതോടെ മോട്ടോര്‍ വാഹനവകുപ്പിന്‍റെ ക്യാമറ വഴി വാഹനത്തിന്‍റെ നമ്പറെടുത്തു. തുടർന്ന് ആറ്റിങ്ങലില്‍ രജിസ്റ്റര്‍ ചെയ്ത ജീപ്പ് പിടിച്ചെടുക്കുകയും മോട്ടോര്‍ വാഹന നിയമലംഘനത്തിനും മാര്‍ഗ തടസ്സമുണ്ടാക്കിയതിനും കേസെടുക്കുകയുമായിരുന്നു.
Post Your Comments