Latest NewsKeralaNews

തലസ്ഥാന നഗരിയില്‍ മൂന്നു ദിവസത്തേക്ക് കുടിവെള്ളവിതരണം മുടങ്ങും : ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ 15ന് രാത്രി വരെ കുടിവെള്ളവിതരണം തടസപ്പെടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഈ സാഹചര്യം നേരിടാന്‍ ബദല്‍ സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി വാട്ടര്‍ അതോറിറ്റി, കോര്‍പ്പറേഷന്‍, പോലീസ്, സേനാവിഭാഗങ്ങള്‍, സിആര്‍പിഎഫ്, ഫയര്‍ ഫോഴ്‌സ് എന്നിവരുടേത് ഉള്‍പ്പടെയുള്ള ടാങ്കറുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു വാര്‍ഡിന് ഒരു ടാങ്കര്‍ എന്ന നിലയില്‍ ടാങ്കര്‍ സേവനം ലഭ്യമാക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. അറുപതോളം ടാങ്കറുകള്‍ കുടിവെള്ള വിതരണത്തിനായി ലഭ്യമാക്കും. കുടിവെള്ളം അതാത് മേഖലകളില്‍ സംഭരിക്കുന്നതിനായി ടാങ്കുകള്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിലും ലഭ്യമാക്കും. കോളനി പ്രദേശങ്ങള്‍, ജല സംഭരണി ഇല്ലാത്ത മറ്റു പ്രദേശങ്ങള്‍ തുടങ്ങി ടാങ്കുകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ കോര്‍പ്പറേഷന്‍ കണ്ടെത്തുന്നതാണ്. ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്‍പ്പടെ എല്ലാ താലൂക്കുകളില്‍ നിന്നും പരമാവധി ടാങ്കുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. ജലവിതരണം തടസ്സപ്പെടുന്ന സ്ഥലങ്ങള്‍, ബദല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം സംബന്ധിച്ച് വിശദവിവരങ്ങളടങ്ങിയ കുറിപ്പ് മന്ത്രി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെളളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളേജ്, ആര്‍.സി.സി., ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉളളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ്, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോ പാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പളളിപ്പുറം, സി.ആര്‍.പി.എഫ്., എന്നീ പ്രദേശങ്ങളില്‍ 13/12/2019 ഉച്ചയ്ക്ക് 2 മണി മുതല്‍ പൂര്‍ണ്ണമായും ജലവിതരണം മുടങ്ങുകയും, 14/12/2019 ഉച്ചയ്ക്ക് 1.00 മണിക്ക് പണികള്‍ പൂര്‍ത്തീകരിച്ച് പമ്പിംഗ് പുനരാരംഭിച്ച് 15-ാം തീയതി രാത്രിയോടുകുടി ജലവിതരണം പൂര്‍വ്വ സ്ഥിതിയിലെത്തുന്നതാണ്.

തിരുമല, പി.റ്റി.പി. നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, ത്യക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍, ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്പലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട് എന്നീ പ്രദേശങ്ങളില്‍ 13-12-2019-ഉച്ചയ്ക്ക് 2.00 മണിമുതല്‍ പൂര്‍ണ്ണമായും ജലവിതരണം മുടങ്ങുകയും 14-12-2019 വെളുപ്പിന് 2.00 മണിയോടുകൂടി പണികള്‍ പൂര്‍ത്തീകരിച്ച് പംമ്പിംഗ് പുനരാ രംഭിച്ച് അന്നേ ദിവസം രാത്രിയോടുകൂടി ജലവിതരണം പൂര്‍വ്വസ്ഥിതിയിലെത്തുന്നതാണ്.

പൊതുജനങ്ങള്‍ക്ക് ജലവിതരണവുമായി ബന്ധപ്പെട്ടുളള സേവനങ്ങള്‍ക്ക് താഴെ പ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ താഴെ പറയുന്നവയാണ്. തിരുവനന്തപുരം: 8547638181, 0471-2322674, 0471-2322313 അരുവിക്കര: 9496000685

 

shortlink

Related Articles

Post Your Comments

Related Articles


Back to top button