Latest NewsKeralaNews

ഗർഭിണിയായിരിക്കുമ്പോ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്; അവിടെനിന്ന് പതിനേഴ് വയസുവരെ അവളെ വളർത്തിയത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു, നെഞ്ച് പൊട്ടുന്ന വേദനയിൽ ഇവ ആന്റണിയുടെ പിതാവ്

കൊച്ചി: നെഞ്ച് പൊട്ടുന്ന വേദനയുമായി ആൺസുഹൃത്ത് കൊലപ്പെടുത്തിയ കലൂർ സ്വദേശിനിയുടെ പിതാവ്. ഗർഭിണിയായിരിക്കുമ്പോ എനിക്ക് കിട്ടുകേലന്ന് ഡോക്ടർമാർ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് അന്ന് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ പതിനേഴ് വയസുവരെ വളർത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് ഇവിടെ കഴിഞ്ഞതെന്നാണ് കൊല്ലപ്പെട്ട ഇവയുടെ പിതാവ് വിനോദ് കരച്ചിലോടെ പറയുന്നത്. ചൊവ്വാഴ്ചയാണ് ഇവ ആന്റണിയെ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Read also: ‘പ്രണയാതിക്രമങ്ങള്‍ തടയാന്‍ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു’ വായിക്കേണ്ട കുറിപ്പ്

പ്ലസ്ടു വിന് പഠിച്ചിരുന്ന ഇവ സ്കൂളിൽ സ്പെഷൽ ക്ലാസിനെന്നു പറഞ്ഞാണ് പോയത്. വരാൻ വൈകിയപ്പോൾ പൊലീസിൽ പരാതി നൽകിയിരുന്നു. എട്ടു മാസമായി ഈ പയ്യൻ മകളെ ശല്യം ചെയ്യുന്നത് അറിയാമായിരുന്നു. ഇതിനെക്കുറിച്ച് അവൾ പരാതി പറഞ്ഞിരുന്നു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാർ അവനോട് സംസാരിച്ചപ്പോൾ അവളെ താൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അവൻ കൊല്ലുമെന്ന് മകളോടും പലപ്പോഴും പറഞ്ഞു. അതുകൊണ്ടു തന്നെ അവൾക്ക് സ്കൂളിൽ പോകുന്നത് പേടിയായിരുന്നുവെന്നും വിനോദ് പറയുന്നു. അവൻ എന്തു പറഞ്ഞാണ് അവളെ കാറിൽ കയറ്റിക്കൊണ്ടുപോയത് എന്നറിയില്ല. ഇത് പരിശോധിക്കണമെന്ന് പൊലീസിനോട് ഇന്നലെത്തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് ഇതുവരെ പൊലീസും മറുപടി നൽകിയിട്ടില്ലെന്നും വിനോദ് കൂട്ടിച്ചേർക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button