കേന്ദ്ര ബജറ്റ് – വില കൂടുന്ന ഉൽപന്നങ്ങൾ
•പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍, നെയ്യ്, വെണ്ണ, പീനട്ട് ബട്ടര്‍, ച്യൂയിങ് ഗം, സോയ ഫൈബേഴ്സ്, തോടുള്ള വാള്‍നട്ട്, ഷേവര്‍, മുടി ക്ലിപ്പുകള്‍, സിഗരറ്റ്, ചവക്കുന്ന പുകയില, ഹുക്ക, സുഗന്ധം ചേര്‍ത്ത പുകയില, പുകയില സത്ത്, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണ, ഫാന്‍, ചെരിപ്പ്, വൈദ്യുത വാഹനങ്ങള്‍, രോമം നീക്കം ചെയ്യുന്ന വസ്തുക്കള്‍, വാട്ടര്‍ ഫില്‍ട്ടര്‍, ഗ്ലാസ് ഉല്പന്നങ്ങള്, പിഞ്ഞാണപാത്രങ്ങള്‍, മരതകം, പവിഴം പോലുള്ള കല്ലുകള്‍, ചീര്‍പ്പ്, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, ഗ്രൈന്‍ഡര്‍, ഓവന്, കുക്കര്‍, ഗ്രില്ലര്‍, കോഫി-ടീ മേക്കര്‍, സ്റ്റേഷനറി ഉല്പന്നങ്ങള്, ടോസ്റ്റര്‍, കൊതുകുപോലുള്ള ജീവികളെ അകറ്റുന്ന ഉപകരണങ്ങള്‍, വൈദ്യുത വിളക്കുകള്‍, കൃത്രിമ പുഷ്പങ്ങള്‍, ട്രോഫി, മൊബൈല്‍ ഫോണിെന്റ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് അസംബ്ലിയും ഡിസ്േപ്ല പാനലും ടച്ച് അസംബ്ലിയും ഫിങ്കര്‍ പ്രിന്റ് റീഡറും.
വില കുറയും
കേന്ദ്ര ബജറ്റ് – വില കുറയുന്ന ഉൽപന്നങ്ങൾ
• സ്പോര്‍ട്സ് വസ്തുക്കള്‍,പത്രക്കടലാസ്, മൈക്രോഫോണ്‍
അതേസമയം, കേന്ദ്ര ബജറ്റിനെയും സര്‍ക്കാരിന്റെ സാമ്ബത്തിക നയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് കേരള ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. മുതലാളിമാര്‍ക്ക് ഇന്ത്യയെ വില്‍ക്കുകയാണ് ചെയ്യുന്നതെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. രാജ്യം മാന്ദ്യത്തിലാണെന്ന യാഥാര്‍ഥ്യം ബജറ്റിലില്ലെന്ന് മന്ത്രി തോമസ് ഐസക്. പ്രതിസന്ധി മൂര്‍ച്ഛിക്കും. ആദായനികുതി സങ്കീര്‍ണമാക്കി. കൊറോണ വൈറസും സമ്പത്ത് വ്യവസ്ഥയെ ബാധിക്കാം. അത് ബജറ്റില്‍ പറഞ്ഞിട്ടില്ല. കേരളത്തോടുളള യുദ്ധപ്രഖ്യാപനമാണ് നിര്‍മല സീതാരാമന്റെ ബജറ്റ്. ചരിത്രത്തിലില്ലാത്ത അവഗണനയാണ് ഇത്തവണയെന്നും ഐസക് വിമര്‍ശിച്ചു.
ALSO READ: കേന്ദ്ര ബജറ്റ്: കേരളത്തിന്റെ നികുതിവിഹിത്തിൽ ഉണ്ടാകുന്ന മാറ്റം ഇങ്ങനെ
രണ്ട് ലക്ഷം കോടി മൂല്യമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒരു ലക്ഷം കോടിയുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ വച്ചിരുന്നെന്നും തോമസ് ഐസക് പറഞ്ഞു. മുതലാളിമാര്‍ക്കു വേണ്ടി നികുതി ഇളവ് നല്‍കുന്നു. എന്നിട്ട് രാജ്യത്ത് മൊത്തം സാമ്ബത്തിക പ്രശ്‌നമാണെന്ന് പറഞ്ഞ് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നത് നേരത്തെ പറഞ്ഞ മുതലാളിമാര്‍ക്കു തന്നെ. നികുതി ഇളവ് നല്‍കാതിരുന്നാല്‍ രാജ്യത്ത് വരുമാനം ഉണ്ടാകും. എന്നാല്‍, മുതലാളിമാര്‍ക്കു വേണ്ടിയാണ് കേന്ദ്രം എല്ലാം ചെയ്യുന്നത്. നിലവിലെ സാമ്ബത്തിക സ്ഥിതി കണക്കിലെടുത്താല്‍ ഒരു വിദേശനാണ്യ പ്രതിസന്ധി വന്നാല്‍ അതില്‍ ഇടപെടാനുള്ള ശേഷി റിസര്‍വ് ബാങ്കിനുണ്ടോ എന്ന കാര്യം സംശയമാണെന്നും തോമസ് ഐസക് പറഞ്ഞു.
Post Your Comments