Latest NewsNewsInternational

പള്ളി സെമിത്തേരിയില്‍ വെടിവെയ്പ്പ് : രണ്ട് പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: പള്ളി സെമിത്തേരിയില്‍ വെടിവെയ്പ്പ് , രണ്ട് പേര്‍ മരിച്ചു. ഫ്‌ളോറിഡയിലെ റിവേറ ബീച്ചിനു സമീപമുള്ള പള്ളിയ്ക്ക് സമീപമാണ് വെടിവെയ്പ്പ് നടന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

ഫ്ളോറിഡയില്‍ ശനിയാഴ്ച നടന്ന ശവസംസ്‌കാരത്തിന് ശേഷമാണ് വെടിവെയ്പ്പ് നടന്നത്. 15 വയസുള്ള ആണ്‍കുട്ടിയും 47കാരനായ റോയ്‌സ് ഫ്രീമാനുമാണ് മരിച്ചത്. മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ കൗമാരക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം വിക്ടറി സിറ്റി ചര്‍ച്ചിന് സമീപമാണ് വെടിവയ്പ്പ് നടന്നതെന്ന് റിവിയേര ബീച്ച് പൊലീസ് പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വെടിവയ്പ്പിന്റെ ശബ്ദം കണ്ടെത്തുന്ന പ്രദേശത്തെ ഉപകരണങ്ങളില്‍ നിന്നും 13 റൗണ്ട് വെടിവച്ചതായി പോലീസ് പറഞ്ഞു.

കുടുംബ തര്‍ക്കം കാരണം ശവസംസ്‌കാര വേളയില്‍ അക്രമത്തിന് സാധ്യതയുണ്ടെന്നും അത് സായുധ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും സഭയ്ക്ക് ‘നല്ല ബോധ്യമുണ്ട്’ എന്ന് പാസ്റ്റര്‍ ത്യുവാന്റെ ഡി. ലൂപ്പോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button