Latest NewsNewsIndia

ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം; ഒടുവില്‍ പ്രതികള്‍ പിടിയിലായതിങ്ങനെ

മുസാഫിര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ ബലാത്സംഗ ദൃശ്യങ്ങള്‍ കാട്ടി ഒന്‍പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചത് ഒരു വര്‍ഷത്തോളം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ആ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത് ഭീഷണപ്പെടുത്തിയാണ് ഒരുവര്‍ഷത്തോളം പ്രതികള്‍ കുട്ടിയെ ഉപയോഗിച്ചത്. സംഭവത്തില്‍ മുസാഫര്‍നഗര്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ പോലീസ് പറയുന്നതിങ്ങനെ, ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ ഇവര്‍ ജോലി ചെയ്യാന്‍ എത്തിയിരുന്നതായും അന്നുമുതല്‍ ഇവര്‍ പെണ്‍കുട്ടിയുമായി സൗഹൃദം ഭാവിച്ചു. ഇത് മുതലെടുത്ത് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു വര്‍ഷത്തിലധികമായി ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് അറിയുകയായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ പ്രതികള്‍ക്കെതിരെ പരാതി നല്‍കി. സംഭവത്തില്‍ നയാബ് (21), പര്‍വേസ് (22) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇവര്‍ പെയിന്റിംഗ് തൊഴിലാളികളാണെന്ന് മുസാഫര്‍നഗര്‍ സീനിയര്‍ സബ് ഇന്‍സ്‌പെക്ടര്‍ മനോജ് യാദവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button