Latest NewsKeralaIndia

അയോധ്യയില്‍ പ്രശ്നമുണ്ടായപ്പോള്‍ മലപ്പുറത്തും വയനാട്ടിലും ആളുകളുടെ ജീവന്‍ നഷ്ടമായ കലാപമുണ്ടായി: പി എസ് ശ്രീധരൻ പിള്ള

ഒരു കലാപവും കേരളത്തില്‍ നടന്നില്ലെന്ന് എല്ലാ രാഷ്ട്രീയക്കാരും പ്രസംഗിച്ചു.എന്നാല്‍, ആരും മലപ്പുറത്തും വയനാടും നടന്ന കലാപങ്ങളെക്കുറിച്ച്‌ പറഞ്ഞില്ല.

കോഴിക്കോട്: അയോധ്യയില്‍ പ്രശ്നമുണ്ടായപ്പോള്‍ മലപ്പുറത്തും വയനാട്ടിലും ആളുകളുടെ ജീവന്‍ നഷ്ടമായ കലാപമുണ്ടായിട്ടുണ്ടെന്ന് മിസോറം ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് പി.ടി. ഉമ്മര്‍ കോയ അനുസ്മരണ ചടങ്ങിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം. ഒരു കലാപവും കേരളത്തില്‍ നടന്നില്ലെന്ന് എല്ലാ രാഷ്ട്രീയക്കാരും പ്രസംഗിച്ചു.എന്നാല്‍, ആരും മലപ്പുറത്തും വയനാടും നടന്ന കലാപങ്ങളെക്കുറിച്ച്‌ പറഞ്ഞില്ല.

മലപ്പുറത്ത് ഇരു വിഭാഗങ്ങളിലുമായി ആറുപേര്‍ക്കും വയനാട്ടില്‍ രണ്ടുപേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. കോഴിക്കോടാണ് സമാധാനപരമായി നീങ്ങിയത്. അതിന് പ്രധാന കാരണം ബി.വി. അബ്ദുല്ലക്കോയയുടെ വീട്ടില്‍ ചെന്ന് താന്‍ നടത്തിയ ചര്‍ച്ചക്കൊടുവില്‍ എടുത്ത തീരുമാനമാണ്. എല്ലാവരും അസ്വസ്ഥരായതിനാല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഇവിടെ ഒരു കലാപവും ഉണ്ടാകരുതെന്നും തീരുമാനിച്ചു. അതുകൊണ്ടാണ് കലാപങ്ങള്‍ ഉണ്ടാവാതിരുന്നത്. ഇതേ പ്രശ്നം മാറാടുമുണ്ടായിരുന്നു.

കര്‍ഷക, ചെത്തു തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടിലെ സീറ്റ് സിപിഎം ഏറ്റെടുക്കണം, ആവശ്യവുമായി വെള്ളാപ്പള്ളി നടേശൻ

മാറാട്ടെ പള്ളിയില്‍ നിന്ന് ക്ഷേത്രപൂജാരിക്കു നേരെ ആക്രമണമുണ്ടായി. അത് പ്രദേശത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുമായിരുന്നു. ആ സമയം താന്‍ ക്ഷേത്ര കമ്മിറ്റിക്കാരെ ചെന്നുകണ്ട് ഈ  രാത്രി ഒരു പ്രശ്നവും ഉണ്ടാക്കരുതെന്ന് അഭ്യര്‍ഥിച്ചു. തന്റെ അഭ്യര്‍ഥന മാനിച്ച്‌ അവിടെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. പിറ്റേന്ന് പള്ളി കമ്മിറ്റിക്കാരും അമ്ബല കമ്മിറ്റിക്കാരും പൊലീസ് സ്റ്റേഷനില്‍ ചെന്നിരുന്ന് പ്രശ്നം പരിഹരിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു . പലരും മലപ്പുറത്തെക്കുറിച്ച്‌ പലതും പറയുന്നത് കേട്ടതുകൊണ്ട് മാത്രമാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button