Latest NewsIndia

പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പ്രധാന കവാടത്തില്‍ ബിജെപി എംപിയുടെ കാർ തട്ടി: സെക്കന്‍ഡുകള്‍ക്കകം സിആര്‍പിഎഫ് ഭടന്‍മാര്‍ തോക്കുകളുമായി കാറിനെ വളഞ്ഞു

പ്രധാന ഗേറ്റിനടിയിലെ ഓട്ടോമാറ്റിക് സ്പൈക്കുകള്‍ (ഇരുന്പു മുള്ളുകള്‍) സ്വഭാവികമായി ആക്ടിവേറ്റ് ചെയ്യപ്പെട്ടതോടെ വാഹനത്തിന്‍റെ യാത്ര തടസപ്പെടുത്തുന്നതിനായുള്ള മുള്ളുകള്‍ ഉയര്‍ന്നു.

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ പ്രധാന കവാടത്തില്‍ ബിജെപി എംപിയുടെ കാര്‍ തട്ടിയതിനെ തുടര്‍ന്നു സുരക്ഷാ ഭീഷണി ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സെക്കന്‍ഡുകള്‍ക്കകം സിആര്‍പിഎഫ് ഭടന്‍മാര്‍ തോക്കുകളുമായി കാറിനെ വളഞ്ഞെങ്കിലും പാര്‍ലമെന്‍റ് അംഗത്തിന്‍റെ കാറിന് അബദ്ധത്തില്‍ സംഭവിച്ച പിഴവാണെന്നു ബോധ്യപ്പെട്ടതിനാല്‍ ആശങ്ക മാറി.പാര്‍ലമെന്‍റ് സമുച്ഛയത്തിലേക്കു പ്രവേശിക്കുന്ന ഒന്നാം നന്പര്‍ ഗേറ്റില്‍ ചൊവ്വാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.

അപകടത്തില്‍ ബിജെപിയുടെ ലോക്സഭാംഗമായ വിനോദ് കുമാര്‍ സോന്‍കറുടെ ഇന്നോവ ക്രിസ്റ്റ കാറിന്‍റെ ടയറുകള്‍ സുരക്ഷാ കന്പികള്‍ കയറി തകറാറിലായി. പാര്‍ലമെന്‍റിലേക്കു വന്ന കാറിന്‍റെ മുന്‍ഭാഗം അബദ്ധത്തില്‍ ഗേറ്റില്‍ സുരക്ഷയ്ക്കായി ഘടിപ്പിച്ചിട്ടുള്ള ബൂം ബാരിയറില്‍ (പ്രവേശനം തടയാന്‍ ഉപയോഗിക്കുന്ന കന്പി) തട്ടി. പ്രധാന ഗേറ്റിനടിയിലെ ഓട്ടോമാറ്റിക് സ്പൈക്കുകള്‍ (ഇരുന്പു മുള്ളുകള്‍) സ്വഭാവികമായി ആക്ടിവേറ്റ് ചെയ്യപ്പെട്ടതോടെ വാഹനത്തിന്‍റെ യാത്ര തടസപ്പെടുത്തുന്നതിനായുള്ള മുള്ളുകള്‍ ഉയര്‍ന്നു.

കാറിന്‍റെ ടയറുകളില്‍ ഈ മുള്ളുകള്‍ തുളച്ചുകയറി. ഭീകരവിരുദ്ധ സന്നാഹങ്ങള്‍ക്കായി ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനം തനിയെ പ്രവര്‍ത്തിച്ചതാണ് കാറിന്‍റെ ടയറുകള്‍ പഞ്ചറാക്കിയത്. പാര്‍ലമെന്‍റ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സായുധ സൈനികരും ഉടനെ തന്നെ പാഞ്ഞെത്തി തോക്കുകള്‍ ഉന്നം വച്ചെങ്കിലും വെടിവയ്ക്കാതിരുന്നതു ഭാഗ്യമായി. പിന്നീടു മറ്റൊരു വാഹനം ഉപയോഗിച്ചാണ് ഇന്നോവ കാര്‍ ഉയര്‍ത്തി വര്‍ക്ക്ഷോപ്പിലേക്കു കൊണ്ടുപോയത്.

shortlink

Post Your Comments


Back to top button