മുംബൈ: മുസ്ലിം സംവരണ വിഷയത്തിൽ എന്‍.സി.പിയെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര സര്‍ക്കാറിന് മുമ്പാകെ മുസ്ലിം സംവരണമെന്ന വിഷയം ഉയര്‍ന്ന് വന്നിട്ടില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. വിദ്യാഭ്യാസത്തിനായി മുസ്ലിംകള്ക്ക് അഞ്ച് ശതമാനം സംവരണം നല്‍കുമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രിയും എന്‍.സി.പി നേതാവുമായ നവാബ് മാലിക് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം പുറത്തു വന്നത്.
മഹാരാഷ്ട്ര സര്‍ക്കാറിന് മുന്നിൽ മുസ്ലിം സംവരണത്തിനായുള്ള ഒരു നിര്‍ദേശവും എത്തിയിട്ടില്ല. സർക്കാരിന്റെ പരിഗണനക്ക് വരുമ്പോൾ അത് നിയമപരമായി നില നില്‍ക്കുമോയെന്ന് പരിശോധിക്കും. ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ചിലർ ഇതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമുണ്ടാക്കുകയാണ്. സർക്കാരിന്റെ പരിഗണനക്ക് സംവരണം എത്തുമ്പോൾ ചര്‍ച്ച ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments