ബദിയടുക്ക: രണ്ടു ദിവസം മുമ്പ് പെണ്ണ് കാണുകയും വൈകാതെ തന്നെ വിവാഹ നിശ്ചയത്തിന് തീയ്യതി നിശ്ചയിക്കുകയും ചെയ്‌തെങ്കിലും തലേനാള്‍ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 26കാരിയാണ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തതോടെ പ്രതി നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്. യുവതിയും മൂത്ത സഹോദരിയും അവരുടെ മകളുമാണ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നത്.
ഇടനിലക്കാരന്‍ മുഖേന കാഞ്ഞങ്ങാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ സിദ്ദീഖ് ഉസ്താദ് എന്നയാള്‍ യുവതിയെ പെണ്ണുകാണുകയും വിവാഹ നിശ്ചയത്തിന് തീയ്യതി കുറിക്കുകയും ചെയ്തു. നിശ്ചയത്തിന്റെ തലേനാള്‍ വീട്ടിലെത്തിയ യുവാവ് വീട്ടില്‍ വെച്ച് ബലമായി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.കഴിഞ്ഞ മാസം 25നാണ് യുവതിയെ പെണ്ണുകണ്ടത്. രണ്ടു ദിവസം കഴിഞ്ഞത് വിവാഹ നിശ്ചയം തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ തലേനാള്‍ വൈകിട്ട് സംസാരിക്കാനെന്ന് പറഞ്ഞ് ക്വാര്‍ട്ടേഴ്‌സിലെത്തിയ യുവാവ് നാലു മണിക്കൂറോളം യുവതിയുമായി മുറിയില്‍ കഴിഞ്ഞതായും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ബദിയഡുക്ക സി ഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. പ്രതിയുടെ ഫോണ്‍ നമ്ബറും മറ്റു വിവരങ്ങളും യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. പ്രതിയെ ഉടനെ കണ്ടെത്താനാവുമെന്നാണ് പോലീസ് പറയുന്നത്. വാർത്തക്ക് കടപ്പാട് :കാസർഗോഡ് വാർത്ത
Post Your Comments