റിയാദ്: ദമ്മാമില്‍ തിരുവനന്തപുരം സ്വദേശി കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സന്തോഷ് പീറ്ററാണ് (32) ഇന്നലെ അല്‍ കോബാര്‍ റാക്കയിലുള്ള താമസസ്ഥലത്തു കുത്തേറ്റ് മരിച്ചത്. സംഭവം നടന്ന ശേഷം വേഷം മാറി ഒളിവിൽ പോയ കൊല്ലം സ്വദേശിയായ പ്രതിയെ പൊലീസ് പിടികൂടി. സ്വകാര്യ മാന്‍പവര്‍ കമ്ബനിയുടെ കീഴില്‍ കഴിഞ്ഞ ആറു മാസമായി ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു സന്തോഷ് പീറ്റര്‍.
ഇതേ സ്ഥാപനത്തിലെ തന്നെ ഹൗസ് ഡ്രൈവറായ സക്കീര്‍ ആണ് പിടിയിലായത്. സംസാരത്തിനിടയിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. വാക്കു തർക്കത്തിന് ശേഷം പിന്നീട് അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്തു കുത്തുകയായിരുന്നു. സന്തോഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സന്തോഷിനൊപ്പം ഉണ്ടായിരുന്ന മലയാളിയായ തിരുവല്ല സ്വദേശി ജിജോയ്ക്കും കുത്തേറ്റിരുന്നു. എന്നാല്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന ജിജോയുടെ നില ഗുരുതരമല്ല. മരിച്ച സന്തോഷിന്റെ മൃതദ്ദേഹം ദമ്മാം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments