Latest NewsNewsIndia

പാൽഘറിൽ സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു

കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആൾക്കൂട്ട ആക്രമണത്തിലൂടെ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരുന്നു.

കേസിൽ പൊലീസ് പ്രതിചേര്‍ത്ത് ജയിലിൽ കഴിയുകയായിരുന്ന 55 വയസ്സുകാരനാണ് കോവിഡ് 19 സ്ഥീരികരിച്ചത്. സന്യാസിമാരെ മര്‍ദ്ദിച്ച് കൊന്ന കേസിലെ പ്രതിക്കൊപ്പെ ലോക്കപ്പിൽ കഴിഞ്ഞ 30 പേരെയും വൈറസ് പരിശോധനയ്ക്ക് വിധേയമാക്കും.

കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷ്ടാക്കളെന്ന് കരുതിയാണ് ആൾക്കൂട്ടം ആക്രമിച്ചതെന്നും സംഭവത്തിന് പിന്നിൽ വര്‍ഗ്ഗീയത ഇല്ലെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button