റിയാദ് : സൗദിയിൽ ഏഴുപേർ കൂടി കോവിഡ് ബാധിച്ച് തിങ്കളാഴ്ച് മരിച്ചു. മക്കയിൽ നാല്, ജിദ്ദയിൽ മൂന്ന് എന്നിങ്ങനെ 39നും 87നും ഇടയിൽ പ്രായമുള്ള വിദേശികളാണ് മരിച്ചതെന്നും,രാജ്യത്തെ മരണസംഖ്യ 191 ആയെന്നും അധികൃതർ അറിയിച്ചു. പുതുതായി 1645ആളുകളിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 28656ലെത്തി. 342 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 4476 ആയി ഉയർന്നു. ചികിത്സയിൽ കഴിയുന്ന 23989.പേരിൽ 143 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
Also read : വിദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും വീട്ടുകാര്‍ക്കും പ്രത്യേക നിര്‍ദേശങ്ങളും ഉത്തരവുകളും
പുതിയ രോഗികളിൽ 87 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. അതിൽ 19 ശതമാനം സൗദികളും ബാക്കി 81 ശതമാനവും വിദേശികളുമാണ്. നാല് ശതമാനം കുട്ടികളും മൂന്ന് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിർന്നവരുമാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ് സർവേ ആരംഭിച്ചിട്ട് 18 ദിവസം പിന്നിട്ടു. വീടുകളിലും മറ്റ് താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമിന്റെ പരിശോധന തുടരുന്നു.
Post Your Comments