മിഷിഗൺ : മാസ്‌ക് ഉപയോഗിക്കാതെ ഷോപ്പിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച യുവതിയെ തടഞ്ഞതിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം നടന്നത്. കാൽവിൻ മുനേർലിൻ എന്ന 43 കാരനാണ് വെടിയേറ്റത്. കേസുമായി ബന്ധപ്പെട്ട് സ്ത്രീയെയും അവരുടെ ഭർത്താവിനെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു.
മാസ്‌ക് ധരിക്കാതെ എത്തിയ ഇവരുടെ മകളെ സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടിരുന്നില്ല. തുടർന്ന് ഉണ്ടായ പ്രകോപന കാരണം കാൽവിനെ വെടി വെയ്ക്കുകയായിരുന്നു. 45 കാരിയായ ഷൽമേൽ തിയോഗെയാണ് വെടിയുതിർത്തത്. ഏറെനേരമുണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് ഇവർ വെടിയുതിർത്തത്.
എന്നാൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച പ്രദേശങ്ങളിലൊന്നാണ് മിഷിഗൺ. ഈ മേഖലയിൽ മാസ്‌ക് നിർബന്ധമാക്കി നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു.
Post Your Comments