Latest NewsNewsIndia

പുല്‍വാമയില്‍ സൈന്യത്തിന്റെ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു : കൊല്ലപ്പെട്ടത് സൈന്യം എട്ട് വര്‍ഷമായി തേടിയിരുന്ന തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട ഭീകരന്‍

ശ്രീനഗര്‍ : പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍
ഭീകരന്‍ കൊല്ലപ്പെട്ടു. സൈന്യം എട്ട് വര്‍ഷമായി തേടിയിരുന്ന
ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ റിയാസ് നായ്ക്കുവിനൊണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. പുല്‍വാമയിലെ ബേഗ്‌പോറ ഗ്രാമത്തില്‍ ഒളിച്ചു താമസിച്ചിരുന്ന റിയാസിനെ സൈന്യം രാവിലെ നടന്ന ഏറ്റുമുട്ടലില്‍ വളഞ്ഞിരുന്നു. അര്‍ധരാത്രി 12.15ന് തുടങ്ങിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ രാവിലെ സൈന്യം വധിച്ചിരുന്നു. തുടര്‍ന്ന് ഹിസ്ബുല്‍ മുജാഹിദീന്റെ ഒരു മുതിര്‍ന്ന നേതാവും സഹായിയും സൈന്യത്തിന്റെ വലയില്‍പ്പെട്ടിട്ടുണ്ടെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു.

read also :മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചു : കേന്ദ്ര ഉത്തരവ് പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍

തുടര്‍ന്നാണ് കഴിഞ്ഞ എട്ടു വര്‍ഷമായി സൈന്യം തേടിക്കൊണ്ടിരിക്കുന്ന റിയാസാണ് അതെന്നും അയാളെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നമുള്ള വിവരം പുറത്തുവരുന്നത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരരുടെ പട്ടികയിലുള്ള 12 ലക്ഷം രൂപ തലയ്ക്കു വിലയിട്ട കൊടും ഭീകരനാണ് റിയാസ് നായ്ക്കു.

shortlink

Related Articles

Post Your Comments

Related Articles


Back to top button