മസ്‌ക്കറ്റ് : ഒമാനിൽ 930 പേർക്ക് കൂടി ശനിയാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 239 സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16016ലെത്തി. 72 പേരാണ് ഇതുവരെ മരണപ്പെട്ടത്. 3451പേർ രോഗമുക്തരായി. നിലവിൽ 12493 പേരാണ് രോഗബാധിതർ. പുതിയ രോഗികളിൽ 757 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 12195 ആയി. 1958 പേർക്കാണ് ഇവിടെ രോഗമുക്തരായത്. 3128 പേരുടെ രോഗ പരിശോധനാഫലം ശനിയാഴ്ച പ്രസിദ്ധീകരിച്ചു. പുതുതായി 45 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 251 ആയി. ഇതിൽ 67പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Also read : ലക്ഷണമില്ലാത്ത, നേരിയ കോവിഡ് 19 രോഗികളെ 24 മണിക്കൂറിനകം ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ദ്ദേശം
അതേസമയം രണ്ടു മലയാളികൾ കൂടി ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. രണ്ട് ദിവസത്തിനിടെ മരണപ്പെട്ട കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ് (24), തൃശൂര്‍ പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരിക്കുന്നതിന് മുൻപ് ഇവര്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍ പരിശോധിച്ചതോടെയാണ് ഇവർ വൈറസ് ബാധ സ്ഥിരീകരിച്ചത്.
പനിയെ തുടര്‍ന്ന് അല്‍ ഗുബ്രയിലെ എന്‍എംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശുഹൈബ് മരണപ്പെടുന്നത്. സന്ദര്‍ശന വിസയിൽ ഒമാനിലെത്തിയ മസ്‌കത്തില്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മാതാവിനൊപ്പമാണ് ശുഹൈബ് താമസിച്ചിരുന്നത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാതാവിനും കഴിഞ്ഞ ആഴ്ചയില്‍ പനിയുണ്ടായിരുന്നു.
മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം ഗാലയില്‍ താമസസ്ഥലത്തു കുഴഞ്ഞു വീണാണ് മരണപ്പെട്ടത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
Post Your Comments