Latest NewsIndia

ഹോട്ടല്‍ വാട്ടർ ടാങ്കില്‍ മാനേജരുടെയും വെയിറ്ററുടെയും മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍

മുംബയ്: ഹോട്ടലിലെ ജലസംഭരണിയില്‍ രണ്ട മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഹോട്ടല്‍ മാനേജര്‍ ഹരീഷ് ഷെട്ടി, വെയ്റ്റര്‍ നരേഷ് പണ്ഡിറ്റ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തുന്നത്.മുംബയ മിറ റോഡില്‍ ശീതള്‍ നഗറിലെ ശബരി റെസറ്റോറന്റിലെ ജലസംഭരണിയിലാണ് മൃതദേഹങ്ങള്‍ കണ്ടത്. സംഭവത്തില്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനായ കല്ലു യാദവിനെ പൊലീസ് പിടികൂടി.

ലോക്ക് ഡൗണ്‍ നിലവില്‍ വന്നത് മുതല്‍ ഹോട്ടല്‍ അടച്ചിട്ടിരിക്കുകയാണ്. മരിച്ച രണ്ടുപേരും കല്ലുയാദവും അന്നുമുതല്‍ ഹോട്ടലിലായിരുന്നു കഴിഞ്ഞത് . കൊലപാതകത്തിന് ശേഷം ശേഷം കല്ലുയാദവ് മൃതദേഹങ്ങള്‍ ജലസംഭരണിയില്‍ ഉപേക്ഷിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.ഹോട്ടലില്‍ കൊലപാതകം നടന്നതായി വ്യാഴാഴ്ചയാണ് ഉടമ ഗംഗാധര്‍ ഷെട്ടിക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.

‘റോഡ് നിര്‍മാണം നിര്‍ത്തില്ല, അതിര്‍ത്തിയിലെ സൈന്യത്തെ ചൈന പിന്‍വലിച്ചെങ്കില്‍ മാത്രമെ ഇന്ത്യയും സൈന്യത്തെ പിന്‍വലിക്കു’; സൈനികതല ചര്‍ച്ചയില്‍ നിലപാടില്‍ ഉറച്ച്‌ ഇന്ത്യ

ഇദ്ദേഹം വിവരം കൈമാറിയതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ജലസംഭരണിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ കുത്തേറ്റ നിരവധിപാടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button