KeralaLatest NewsNews

  മാസമുറസമയത്ത് എന്റെ വീട്ടില്‍ ഞാന്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങിയ കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ കേറുന്നത് ആരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല… മനുഷ്യരായ നമ്മുടെ ഉള്ളിലെ ദൈവവിശ്വാസത്തെ കുറിച്ച് പ്രമുഖ സൈക്കോളജിസ്റ്റ് കല

യഥാര്‍ത്ഥത്തില്‍ എന്താണ് വിശ്വാസം, വെറുതെ കണ്ണടച്ച് നില്‍ക്കലോ. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമൊക്കെ പേരിലല്ലേ വ്യത്യാസം. പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ എല്ലാവരും ഒരു പോലെയല്ലേ,  മാസമുറസമയത്ത് എന്റെ വീട്ടില്‍ ഞാന്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങിയ കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ കേറുന്നത് ആരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല… മനുഷ്യരായ നമ്മുടെ ഉള്ളിലെ ദൈവവിശ്വാസത്തെ കുറിച്ച് പ്രമുഖ സൈക്കോളജിസ്റ്റ് കല

Read Also : ഞങ്ങളും കാമുകന്റെ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടേക്കാം.. കാമുകന് സ്വയം സമര്‍പ്പണം നടത്തി വിഡ്ഢിയാക്കപ്പെടാം…ഞങ്ങള്‍ പച്ചയായ മനുഷ്യരാണ് …. സൈക്കോളജിസ്റ്റുകളുടെ മനസുകള്‍ എങ്ങിനെയെന്ന് വെളിപ്പെടുത്തി സൈക്കോളജിസ്റ്റ് കല

ഞാനും എന്റെ ദൈവവും.. സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ്
——–==–=–===—–=—=====–======—==

സത്യത്തില്‍ ഒരു പ്രായം വരെ അമ്പലത്തില്‍ പോയാല്‍ ഞാന്‍ കണ്ണടച്ചു പ്രാര്‍ത്ഥിക്കും പോലെ നിന്നിട്ട് ചുറ്റുമുള്ളവരെ വായി നോക്കുക മാത്രമായിരുന്നു.. ഏതാണ്ട് കൗമാരപ്രായം കഴിയും വരെ അങ്ങനെ തന്നെയായിരുന്നു.. മാര്‍ക്ക് കിട്ടുന്നതിന്റെ തലേന്ന് പോയി കുറെ കാര്യങ്ങള്‍ നിരത്തും..
കിട്ടി കഴിഞ്ഞാല്‍ പിന്നെ ആ വഴിക്ക് ഇല്ല..

മാസമുറ സമയത്തു ചിലപ്പോള്‍ അതിഭീകര ഭക്തി തോന്നും.. അപ്പൊ അമ്മ വിളക്കിന്റെ അരികെ പോലും പോകാന്‍ സമ്മതിക്കില്ല.. അതെന്താ കേറിയാല് എന്നൊക്കെ കോനിഷ്ഡ് തോന്നിയാലും അതങ്ങനെ ഉള്ളില്‍ ഒതുക്കി.. കോണ്‍വെന്റ് സ്‌കൂളില്‍ ആയിരുന്നു വിദ്യാഭ്യാസം എന്നുള്ളത് കൊണ്ട് ഉച്ചയ്ക്ക് ഒരു നടപ്പായിക്കോട്ടെ എന്ന് കരുതി സ്‌കൂളിന്റെ ചാപ്പലില്‍ പോയിരിക്കും.. ആ അന്തരീക്ഷം അമ്പലത്തിലേക്കാള്‍ ഇഷ്ടമായിരുന്നു..

പ്രാര്‍ത്ഥനകള്‍, ഭഗവത് ഗീത ഒക്കെ പഠിപ്പിച്ചു തരാന്‍ തൊട്ടു അയല്വക്കത് N. V കൃഷ്ണവാരിയര്‍ എന്ന വലിയ മനുഷ്യന്‍ ഉണ്ട്.. അങ്ങനെ പഠിച്ചത് ഇന്നും ഓര്‍മ്മയിലുണ്ട്.. വിദ്യാധിരാജ സ്‌കൂളില്‍ ആയിരുന്നപ്പോള്‍ അമ്മുമ്മ ടീച്ചര്‍ മനഃപാഠമാക്കിയ ദേവി സ്തുതികളും.. ഇതിനപ്പുറം ദൈവമേ എന്ന് നെഞ്ച് പൊട്ടി കരയുന്ന അവസ്ഥയൊന്നും അന്ന് വന്നിട്ടില്ല.. വിവാഹം കഴിഞ്ഞാണ് അമ്പലത്തില്‍ പോയി ഉള്ളു തുറന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങിയത്. മാസമുറസമയത്ത് എന്റെ വീട്ടില്‍ ഞാന്‍ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങിയ കാലത്ത് ശബരിമലയില്‍ സ്ത്രീകള്‍ കേറുന്നത് ആരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ടോ എന്നറിയില്ല..

അമ്പലത്തില്‍ കേറില്ല, അതൊരു കൂട്ടായ്മയുടെ വിശ്വാസം..പക്ഷെ അന്ന് മുതല്‍ ഇന്ന് വരെ എനിക്ക് വീട്ടില്‍ അതില്‍ വിലക്കില്ല.. മാസമുറ സമയത്തു ഞാന്‍ പ്രാര്‍ത്ഥിക്കും.. എന്റെ വീട്ടിലെ ജോലി ചെയ്യാന്‍ എത്തിയ മുസ്ലിം സ്ത്രീ ആണ് അവരുടെ പ്രാര്‍ത്ഥന ഓതാന്‍ പഠിപ്പിച്ചത്..
കൊല്ലത്തു, ഉള്ള ഒരു മുസ്ലിം പള്ളിയില്‍ എല്ലാ മതക്കാരും കേറും.. സ്ത്രീകളും.. ഞാനും മോളും അവിടെ പോയി പച്ചപ്പട്ടു വാങ്ങി കൊടുക്കുകയും ചന്ദനത്തിരി കത്തിക്കുകയും ചെയ്യുമായിരുന്നു…

തിരുവനന്തപുരം വരും വഴിയും അങ്ങനെ ഒരു പള്ളി ഉണ്ട്… അവിടെ പഴക്കുല നേര്‍ച്ച ആണ്..
ആഗ്രഹിച്ച കാര്യങ്ങള്‍ പറഞ്ഞു ഞാനവിടെ കുല കൊണ്ട് വെയ്ക്കും.. നാടും വീടും വിട്ടെറിഞ്ഞു മോളേം കൊണ്ട് കേശവദാസപുരത്ത് മാതാവിന്റെ രൂപത്തിന് മുന്നില് വന്നു നിന്നപ്പോള്‍ ആദ്യായി പൊട്ടിക്കരഞ്ഞു.. ആരും കാണുന്നുണ്ടോ എന്ന് ഓര്‍ക്കാതെ.. പിറ്റേന്ന് മുതല്‍ കോളേജില് ജോലി ചെയ്തു തുടങ്ങി.. കര്‍മ്മം ആണല്ലോ ഈശ്വരന്‍.. ഇടയ്ക്ക് തോന്നുമ്പോള്‍ ശ്രീപദ്മനാഭനെ പോയി കാണുമായിരുന്നു.. ഭദ്രകാളിയെയും അയ്യപ്പനെയും പോയി കണ്ടു നന്ദി പറയാതെ വയ്യല്ലോ..

ആരും തുണ ഇല്ലാത്ത ഈ സ്ഥലത്ത് എനിക്ക് ഒരു കിടപ്പാടം മൂന്ന് മാസത്തിനകം സ്വന്തമായതാണ്..
നാലാഞ്ചിറ നിന്നും കേശവദാസപുരം എത്തും മുന്പ് ഒരു മുസ്ലിം പള്ളിയില്‍ ഇടയ്ക്ക് നേര്‍ച്ച ഇടാനൊന്നു ഇറങ്ങും.. കാര്യം ഇങ്ങനെ ഒക്കെ ആണേലും എന്റെ ദൈവം എന്റെ വീട്ടിലാണ്..
മാസമുറയോ മറ്റെന്ത് പ്രശ്‌നമോ ആയാലും ഞാന്‍ വിളക്ക് വെയ്ക്കും.. ചിലപ്പോള്‍ നന്നായി വഴക്ക് കൂടും.. എന്റെ കാമുകനായ ശിവനോട് നിശ്ശബ്ദമായി പരിഭവം പറയും..

എന്നെ കാണാന്‍ എത്തുന്ന ആളുകള്‍ നേരെ നോക്കിയാല്‍ മാതാവിന്റെ ശാന്തമായ മുഖം കാണാം.
അവര്‍ക്കൊരു സാന്ത്വനം ആകട്ടെ.. മനസ്സുകള്‍ തൊട്ടു കര്‍മ്മം ചെയ്യുന്ന എനിക്കും.. എന്റെ മോളോട് ഞാന്‍ പറയാറുണ്ട്.. ഏതു ജാതിയോ മതമോ നിന്റെ തുണ ആകട്ടെ.. അവന്‍ പക്ഷെ ജോലി എന്തെന്ന് ചോദിച്ചാല്‍ രാഷ്ട്രീയം എന്ന് പറയരുത്. അതൊരു ജോലി ആയി കാണുന്നവനെ ഭയക്കണം..
രാഷ്ട്രീയമെന്നത് സേവനമാണ്..ആര്‍ക്ക് ഇഷ്ടമില്ല എങ്കിലും ഞാനിവിടെ ഉണ്ടാകും..ഇതെന്റെ നീതി..
ആരുമില്ലാത്തവര്‍ക്ക് ദൈവം തുണ.. മനുഷ്യത്വം ആണല്ലോ നല്ല മതം.. ആവശ്യം, അത്യാവശ്യം, അനാവശ്യം, ഈ മൂന്നു ആവശ്യങ്ങളും തിരിച്ചറിഞ്ഞു മുന്നോട്ട് നീങ്ങിയാല്‍ മതി…

കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button