ഹൈദരാബാദ്: ഗുജറാത്തിന് പിന്നാലെ തെലങ്കാനയിലെ കോൺഗ്രസിൽ ആശങ്ക. തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേർന്ന് . കരിംനഗര്‍ ജില്ല മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനായ കടകം മൃത്യുഞ്ജയമാണ് കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ടത്. അദ്ദേഹത്തിന്റെ മകനും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു.
സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷനും കരിംനഗര്‍ എം.പിയുമായ ബണ്ഡി സഞ്ജയ് കുമാര്‍, മുന്‍ മന്ത്രി ഇ പെഡ്ഡി റെഡ്ഡി, മുന്‍ എം.പി ജി. വിവേക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.കടകം മൃത്യുഞ്ജയം ബിജെപിയില്‍ എത്തിയത് സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തു. തീരുമാനത്തെ ബി.ജെ.പി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സ്വാഗതം ചെയ്തു. തനിക്ക് അദ്ദേഹം ഗുരുവിനെപ്പോലെയാണെന്നും സഞ്ജയ് പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബി.ജെ.പി നാല് സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസിനെ മറികടന്ന് തെലങ്കാനയില്‍ മുഖ്യ പ്രതിപക്ഷമാകാനുള്ള തയ്യാറെുപ്പിലാണ് ബി.ജെ.പി.
Post Your Comments