ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വില്‍പ്പനയ്ക്ക് വെച്ച ഭക്ഷ്യസാധനങ്ങളുടെ മുകളിലൂടെ അമിതവേഗത്തില്‍ വാഹനമോടിച്ച സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ശിക്ഷാനടപടിയായി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. പോലീസ് ക്രൂരതയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടി.
ഗൂര്‍പുരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചത്. അമിതവേഗത്തിലെത്തുന്ന പോലീസ് വാഹനം പച്ചക്കറി ചന്തയിലൂടെ അശ്രദ്ധമായി വരുന്നതും ആളുകള്‍ രക്ഷതേടി ഓടുന്നതും വില്‍പ്പനയ്ക്ക് വെച്ചിരുന്ന പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും മുകളിലൂടെ വാഹനം പാഞ്ഞുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം.
അതേസമയം എന്തുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കമുണ്ടായതെന്ന് വ്യക്തമല്ല. എന്നാൽ മാര്‍ക്കറ്റിലെ ജനങ്ങള്‍ക്കിടയിൽ സാമൂഹിക അകലം പാലിക്കപ്പെട്ടതത്തിൽ ക്ഷുഭിതനായാണ് ഇത്തരത്തില്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments