നിലമ്പൂര്‍: നാല് നാടന്‍ തോക്കും തിരകളും പന്നിയിറച്ചിയും കത്തിയും മറ്റു വേട്ട സാധന സാമഗ്രികളുമായി മൂന്നംഗ വേട്ടസംഘം വനപാലകരുടെ പിടിയില്‍. ചാലിയാര്‍ പഞ്ചായത്തിലെ കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ് (49), പെരുവമ്പാടം കടമ്പോടന്‍ മുസ്തഫ കമാല്‍ (45), നമ്ബൂരിപ്പൊട്ടി പരുത്തിക്കുന്നന്‍ നിസാര്‍ (38) എന്നിവരെയാണ് എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഇംറോസ് ഏലിയാസ് നവാസിെന്റ നേതൃത്വത്തില്‍ വെള്ളയാഴ്ച രാത്രിയോടെ പിടികൂടിയത്.
നാടൻ തോക്കുകളിൽ മൂന്നെണ്ണം മുസ്തഫ കമാലിെൻറയും ഒന്ന് നിസാറിെൻറയുമാണ്. വേട്ടയാടി പിടിച്ച പന്നിയുടെ ഒന്നര കിലോയോളം വേവിക്കാതെ ഇറച്ചി ദേവദാസിെൻറ വീട്ടിൽനിന്നു കണ്ടെത്തി. പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. എടവണ്ണ ഫോറസ്റ്റ് റേഞ്ചിെന്റ പരിധിയിലുള്ള അകമ്പാടം, പെരുവമ്പാടം, മൂലേപ്പാടം ഭാഗങ്ങളില്‍ സ്ഥിരമായി വേട്ടയാടുന്ന സംഘമാണ് ഇവരെന്ന് അധികൃതർ പറഞ്ഞു.
അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഇൻ ചാർജ് പി.എൻ. സജീവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജി. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇൻ ചാർജ് പി.എൻ. സജീവൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജി. അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ. ശരത്ബാബു, പി.എം. ശ്രീജിത്ത്, ടി.എസ്. അമൃതരാജ്, എൻ.പി.പ്രദീപ്കുമാർ, കെ. അശ്വതി, എം.എസ്. തുളസി, സിവിൽ പൊലീസ് ഓഫിസർ ടി.പി. ജയേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post Your Comments