KeralaLatest News

കോഴിക്കോട് നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച പന്ത്രണ്ടുകാരന്‍റെ മരണത്തിനിടയാക്കിയത് തലച്ചോര്‍ തിന്നുന്ന അമീബ കാരണമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്

കഴിഞ്ഞയാഴ്ചയില്‍ രണ്ടുദിവസം കോഴിക്കോട്ടെ ബന്ധുവീട്ടിലെ നീന്തല്‍ക്കുളത്തില്‍ മിഷാല്‍ കുളിച്ചിരുന്നു.

കോഴിക്കോട്: നീന്തല്‍ക്കുളത്തില്‍ മുങ്ങിക്കുളിച്ച മലപ്പുറം സ്വദേശിയായ പന്ത്രണ്ടുകാരന്‍റെ മരണത്തിനിടയാക്കിയത് അമീബിക് മസ്തിഷ്‌കജ്വരമെന്ന് സ്ഥിരീകരണം. മലപ്പുറം കോട്ടക്കല്‍ സ്വദേശി കൊഴൂര്‍ വടക്കന്‍ ശരീഫ്‌മോന്‍റെയും സമീറയുടെയും മകന്‍ മിഷാല്‍ (12) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയില്‍ രണ്ടുദിവസം കോഴിക്കോട്ടെ ബന്ധുവീട്ടിലെ നീന്തല്‍ക്കുളത്തില്‍ മിഷാല്‍ കുളിച്ചിരുന്നു.

തുടര്‍ന്ന് തലവേദന, ഛര്‍ദ്ദി, ബോധക്ഷയം എന്നിവ അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പറപ്പൂര്‍ എയുപിഎസ് ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. വിദഗ്ദ്ധ പരിശോധനയിലാണ് അത്യപൂര്‍വ രോഗബാധ കണ്ടെത്തിയത്.പ്രൈമറി അമീബിക് മെനിംഗോ എന്‍സഫലൈറ്റിസ് (പിഎഎം) ആണ് മിഷാലിനെ ബാധിച്ചത്. ഇന്ത്യയില്‍ ഇതു വരെ 15 പേര്‍ക്കു മാത്രമാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ പ്രദേശികവാദം ഉയര്‍ത്തിയ കെജ്രിവാള്‍ മലക്കം മറിഞ്ഞു, എല്ലാവര്‍ക്കും ചികിത്സ നല്‍കും

ആരോഗ്യനില വഷളായ കുട്ടി വെന്‍റിലേറ്ററിലായിരുന്നു.ദീര്‍ഘനേരം നീന്തല്‍ക്കുളത്തില്‍ കളിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നുണ്ടായ സംശയമാണ് രോഗനിര്‍ണയത്തിലേക്കെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button