Latest NewsIndiaInternational

“ശത്രുരാജ്യത്തിന്റെ പണം കൈപ്പറ്റി അവർക്കു വേണ്ടി വാദിക്കുകയും നാടിനെയും സൈന്യത്തെയും അവഹേളിക്കുകയും ചെയ്യുന്ന കോൺഗ്രസ് രാഷ്ട്രീയം”

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബീജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈനയില്‍ എത്തിയപ്പോഴായിരുന്നു ചടങ്ങ്.

അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തിനെതിരെ കടുത്ത തിരിച്ചടി നല്‍കുന്ന കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിച്ച്‌ ഓരോ ദിവസവും രാഹുല്‍ രംഗത്തു വരുന്നതിനിടയിലാണ് കോണ്‍ഗ്രസ്-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ പുറത്തു വരുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ചര്‍ച്ച നടത്താനും ധാരണയിലെത്തിയ കരാര്‍ ആയിരുന്നു അത്.ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബീജിങ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈനയില്‍ എത്തിയപ്പോഴായിരുന്നു ചടങ്ങ്.

രാഹുലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയും കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും അന്ന് ചൈനയുടെ വൈസ് പ്രസിഡന്റായിരുന്ന സീ ജിന്‍പിങ്ങും സാക്ഷികളായി പിന്നിലുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഒപ്പിട്ട കരാറിനെക്കുറിച്ച്‌ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. 2008 ആഗസ്തില്‍ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയിരിക്കെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടത്.

ഇതോടെ ദിവസവും കേന്ദ്രത്തിനെതിരെ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി ഇന്ത്യയെ ഒറ്റുകൊടുക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് ചൈനയുടെ പക്കൽ നിന്ന് കോൺഗ്രസ് പണം സ്വീകരിച്ചതായുള്ള തെളിവുകൾ ബിജെപി പുറത്തു വിടുന്നത്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ വഴിയാണ് ലക്ഷങ്ങള്‍ കൈപ്പറ്റിയത്. ചൈനയുടെ ഇന്ത്യയിലുള്ള എംബസി വഴിയാണ് കോണ്‍ഗ്രസ് പണം കൈപ്പറ്റിയത്.

2007ലെ വിദേശ സംഭാവന രേഖകള്‍ അടക്കമുള്ള തെളിവുകള്‍ പുറത്തുവിട്ടാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. ദല്‍ഹി ചാണക്യപുരിയിലുള്ള ചൈനീസ് എംബസിയില്‍ നിന്ന് 90 ലക്ഷം രുപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ഇന്ത്യവിരുദ്ധവും ചൈനക്കനുകൂലവുമായ നിലപാട് കൈക്കൊള്ളാന്‍ ഈ കരാറാണ് കാരണമെന്ന സംശയവും സോഷ്യൽ മീഡിയയിൽ ബലപ്പെട്ടിട്ടുണ്ട്.

മുന്‍പും ധോക്ലാം അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ചൈന അനുകൂല നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഇതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. എന്തായാലും കോൺഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ എത്തി നില്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button