KeralaLatest NewsNews

ചിരിക്കാത്ത ധാര്‍ഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മില്‍ കൂടുതല്‍: കെ.കെ ശൈലജയ്ക്ക് ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാന്‍ അറിയാം: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അവരെ അധിക്ഷേപിച്ച്‌ സംസാരിച്ചിട്ടില്ല. എന്നാല്‍ രാഷ്ട്രീയമായി പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. തികച്ചും ആകസ്മികമായി, നര്‍മ്മത്തോടെ സരസമായി പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ച്‌ വിവാദമാക്കാനാണ് ചിലര്‍ ശ്രമിച്ചത്. നിപയെ പ്രതിരോധിച്ചത് ആരോഗ്യ പ്രവര്‍ത്തകരുടെ മിടുക്കായിരുന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യമന്ത്രിയോ എക്സൈസ് മന്ത്രിയോ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയോ അവിടേക്ക് തിരിഞ്ഞു നോക്കിയിരുന്നില്ല. അതാണ് ഞാന്‍ പറഞ്ഞത്. അവര്‍ മോണിട്ടര്‍ ചെയ്തിട്ടുണ്ടാവാം. പക്ഷേ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ അവിടെയെത്തിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: മുളയിലെ നുള്ളാന്‍ ശ്രമിച്ച ആളുടെ പേര് പറയാന്‍ ഇത്ര പേടി ആണോ ? അതോ മറവി ഉണ്ടോ: നീരജിനെതിരെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

ശൈലജയുമായും കുടുംബവുമായും ദീര്‍ഘവര്‍ഷത്തെ സൗഹൃദമുണ്ട്.തിരിച്ചും സ്നേഹ ബഹുമാനത്തോടെ മാത്രമേ അവര്‍ പെരുമാറിയിട്ടുമുള്ളൂ. മുൻപും ജനങ്ങളെ ആകര്‍ഷിക്കും വിധം നല്ല രീതിയില്‍ പെരുമാറുന്ന മന്ത്രിയാണ് ശൈലജ. ഒന്നുമല്ലെങ്കിലും ഹൃദ്യമായി ചിരിക്കാന്‍ അവർക്ക് അറിയാം. ചിരിക്കാത്ത ധാര്‍ഷ്ട്യമുള്ള നേതാക്കളാണ് സി.പി.എമ്മില്‍ കൂടുതല്‍. റോക്ക് സ്റ്റാറിന്റെ അര്‍ത്ഥം അറിയാത്ത ആളൊന്നുമല്ല ഞാൻ. പത്രസമ്മേളനത്തില്‍ തടവുകാരിയാക്കി മുഖ്യമന്ത്രി ശൈലജയെ നോക്കുകുത്തിയാക്കിയിരിക്കുകയാണ്. ശബ്ദിക്കാന്‍ അവകാശമില്ല. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ശൈലജയ്ക്ക് കാര്യങ്ങള്‍ നന്നായി വിശദീകരിക്കാന്‍ കഴിയുമായിരുന്നു. അതിനവസരം നല്‍കാത്തത് മുഖ്യമന്ത്രിയുടെ ഉപജാപക സംഘത്തിന്റെ ഗൂഢാലോചനയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button