KeralaLatest NewsNews

ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നു: 2017 മുതല്‍ മുഖ്യമന്ത്രിക്കും ഇവരുമായി ബന്ധമുണ്ടെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: എം.ശിവശങ്കറിനെ അത്രപെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. 2017 മുതല്‍ മുഖ്യമന്ത്രിക്ക് സ്വപ്നയെ അറിയാം. കേരളത്തില്‍ സംഘടിപ്പിച്ച ലോകകേരളസഭയുടെ മുഖ്യനടത്തിപ്പുകാരില്‍ ഒരാള്‍ സ്വപ്‌ന ആയിരുന്നു. സ്പീക്കർ‌ ശ്രീരാമകൃഷ്ണനുമായുള്ള ബന്ധം ഉപയോഗിച്ചാണ് ലോക കേരളസഭയുടെ ഭാഗമായത്. തലസ്ഥാനത്തു നടക്കുന്ന മിക്ക സര്‍ക്കാര്‍ ചടങ്ങുകളിലും സ്വപ്‌നയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നു ശിവശങ്കറിനെ നീക്കിയതിലൂടെ ബിജെപി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: സ്ഥാനം തെറിച്ചു: എം. ശിവശങ്കർ അവധിയിൽ പ്രവേശിച്ചു

തിരുവനന്തപുരത്ത് സ്വപ്‌ന തുടങ്ങിയ ഒരു കാര്‍ ബിസിനസ് സ്ഥാപനം ഉദ്ഘാടനം ചെയ്തത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനായിരുന്നു. ഷാര്‍ജ ഭരണാധികാരി ഇവിടടെ എത്തിയപ്പോള്‍ കേരള സര്‍ക്കാരിനു വേണ്ടി എല്ലാ തയാറെടുപ്പുകളും നടത്തിയത് സ്വപ്‌ന ആയിരുന്നു. ഏതു ആരോപണങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് തനിക്കെതിരെ ഇന്നലെ പറഞ്ഞത്. ബന്ധമില്ലെങ്കിൽ എന്തിനാണ് ഇപ്പോൾ സെക്രട്ടറിയെ മാറ്റിയതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെട്ട കള്ളക്കടത്ത് സംഘവുമായി ശിവശങ്കറിന് അവിഹിത ബന്ധമുണ്ടെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button