News

സെക്രട്ടറിയേറ്റിലെ സിസിടിവി കാമറാ ദൃശ്യം : ഇടമിന്നലില്‍ ദൃശ്യങ്ങള്‍ നശിക്കില്ലെന്ന് വിദഗ്ദ്ധര്‍

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയമായ മുഖ്യമന്ത്രിയുടെ ഓഫീസിലേയും സെക്രട്ടറിയേറ്റിലെയും കാമറാ ദൃശ്യങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം. മേയ് 1 മുതല്‍ ജൂലൈ 4 വരെയുള്ള ദൃശ്യങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്കു കത്തു നല്‍കിയത്.

Read Also : എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ വിട്ടയച്ചത് എൻഐഎ നോട്ടീസ് നൽകിയ ശേഷം

എന്നാല്‍ സെക്രട്ടേറിയറ്റിലെ 83 ക്യാമറകളില്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ 4 ക്യാമറകള്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചില്ലെന്നു അഡീഷ്ണല്‍ സെക്രട്ടറി ഹണി അറിയിച്ചു. മേയില്‍ ഇടിമിന്നല്‍ ഉണ്ടായപ്പോള്‍ കേടായതാണെന്നാണ് അറിയിച്ചത്. നോര്‍ത്ത് ബ്ലോക്കിലെ നാലാം നിലയിലാണു മുഖ്യമന്ത്രിയുടെ ഓഫിസ്, അഞ്ചാം നിലയില്‍ ശിവശങ്കറിന്റെയും. ഇവിടത്തെ ക്യാമറ ദൃശ്യങ്ങള്‍ ലഭ്യമാണെന്നു അഡീഷ്ണല്‍ സെക്രട്ടറി എന്‍ഐഎ ഉദ്യോഗസ്ഥരെ അറിയിച്ചു. സ്വര്‍ണക്കടത്തു പ്രതികള്‍ക്കു സെക്രട്ടേറിയറ്റിലെ ശക്തമായ സെക്യൂരിറ്റി സംവിധാനം മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ബ്ലോക്കില്‍ എത്താന്‍ സംഘടനാ നേതാക്കള്‍ സഹായം ചെയ്തുവെന്ന ആരോപണം ഉള്‍പ്പെടെ എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു.

അതേസമയം, ഇടിമിന്നലില്‍ സിസിടിവി ക്യാമറ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button