കരിപ്പൂര്‍: കരിപ്പൂരിലുണ്ടായ വിമാന അപകടത്തിൽ 19 പേരാണ് മരിച്ചത്. പൈലറ്റ് ദീപക് വസന്ത് സാഥെയും സഹപൈലറ്റും മരണപ്പെട്ടിരുന്നു. ഇപ്പോൾ ക്യാപ്റ്റന്‍ സാഥേയുടെ മരണത്തില്‍ വേദന പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ”റിട്ട. വിംഗ് കമാന്‍ഡര്‍ സാഥെ, സമാധാനത്തോടെ വിശ്രമിക്കൂ. തനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുളള ഭാഗ്യം ലഭിച്ചിരുന്നു. നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍” എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
Read also: വലിയ ദുരന്തത്തില്‍ കലാശിക്കുമായിരുന്ന വിമാന ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത് പൈലറ്റിന്റെ ഇടപെടല്‍
ഇന്ത്യന്‍ വ്യോമ സേനയില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ടച്ചതിന് ശേഷമാണ് ദീപക് വസന്ത് സാഥെ എയര്‍ ഇന്ത്യയില്‍ എത്തിയത്. 12 വര്‍ഷക്കാലം ക്യാപ്റ്റന്‍ സാഥേ വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു. 1981ലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 22 വര്‍ഷം പൈലറ്റായി ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. 2003ല്‍ സര്‍വ്വീസില്‍ നിന്നും സ്‌ക്വാഡ്രോണ്‍ ലീഡര്‍ ആയി വിരമിച്ച സാത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയില്‍ പൈലറ്റായി ചേര്‍ന്നത്.
Post Your Comments