കൊച്ചി: നഗ്നതപ്രദർശന കേസിൽ സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സ്വയംപ്രഖ്യാപിത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. ഇവർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ന് വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നത്. തുടർ അന്വേഷണത്തോടും നിയമ നടപടികളോടും പൂർണമായും സഹകരിക്കുമെന്ന് രഹ്ന ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മുൻകൂർ ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകും. തുടർ അന്വേഷണത്തോടും നിയമനടപടികളോടും പൂർണമായും സഹകരിക്കും. നമ്മൾ ആയിരുന്നു ശരിയെന്ന് കാലം തെളിയിക്കട്ടെ എന്നും രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments