തൃശ്ശൂർ : സർക്കാർ ജീവനക്കാരി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സർക്കാർ ജീവനക്കാരനായ പാലസ്വദേശി പിടിയിൽ. കോട്ടയം പാല മുനിസി പ്പാലിറ്റിയിലെ സീനിയർ ക്ലർക്കായ ബിജോയ് ജോസഫ് ആണ് പിടിയിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു
2018-ലാണ് അന്തിക്കാട് സ്വദേശിനിയായ സർക്കാർ ജീവനക്കാരി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപെട്ട് അന്തിക്കാട് പൊലിസ് നടത്തിയ അന്വേഷണമാണ് ബിജോയിയെ കുടുക്കിയത്. 2008 മുതൽ 2016 വരെ പ്രതി തൃശൂർ ജില്ലയിലാണ് ജോലി ചെയ്തിരുന്നത്. യുഡി ക്ലാർക്കായിരുന്നു. ഈ കാലയളവിൽ സർക്കാർ ജീവനക്കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്ന ഇവരെ പ്രലോഭിപ്പിച്ച് വശത്താക്കി ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുകയും സ്വർണ്ണവും പണവും കൈക്കലാക്കുകയും ചെയ്തു. ഗർഭിണിയായ ഇവർ തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ പോയി ഗർഭചിദ്രം നടത്തി. വിവരങ്ങൾ യുവതിയുടെ വീട്ടിൽ അറിഞ്ഞതോടെ കുടുംബ പ്രശ്നങ്ങളുണ്ടായി.
ഇതോടെ ബിജോയും തള്ളി പറഞ്ഞതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണ് ആത്മഹത്യപ്രേരണ കുറ്റം ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
Post Your Comments