കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. ലഭിച്ചതിൽ പ്രതികരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഇരുവർക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ട്. ഇരുവരും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതായി ആരോപണം ഇല്ല. മാവോയിസ്റ്റ് ബന്ധം എന്ന ആരോപണമാണ് ഇവർക്കെതിരേ ഉയർന്നതെന്നും, രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിലാക്കുന്നതിന് സിപിഎം എതിരാണെന്നും എം.എ. ബേബി പറഞ്ഞു.
കേസിൽ റിമാൻഡിൽ കഴിയുന്ന ഇരുവരും സമർപ്പിച്ച ഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, സിപിഐ മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ഉപാധികൾ.
എൻഐഎ അന്വേഷണത്തിൽ മാവോയിസ്റ്റ് ബന്ധത്തിന് കൂടുതൽ തെളിവുകളൊന്നും ഹാജരാക്കാൻ ആയിട്ടില്ലെന്നും പത്ത് മാസമായി ജയിലിൽ കഴിയുകയാണെന്നും ഇവർ കോടതിയിൽ അറിയിച്ചു. ഇരുവരുടെയ്യും മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്നാണ് എൻഐഎ വാദം
Post Your Comments