വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി 1000 ചൈനീസ് പൗരൻമാരുടെ വീസകൾ അമേരിക്ക റദ്ദു ചെയ്തു. ചൈനീസ് വിദ്യാര്‍ത്ഥികളും ഗവേഷകന്മാരും നിരവധി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന കണ്ടെത്തലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ ട്രംപ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്.മേയ് 29-ന് പുറത്തുവന്ന പ്രസിഡന്റിന്റെ ഉത്തരവ് പ്രകാരമാണു നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു.
ചൈനീസ് വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിരവധി പേരെ ഹൈറിസ്ക് കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്. ഇതില്‍ ഗവേഷകരും വിവരസാങ്കേതിക രംഗത്തുള്ളവരുമാണ് കൂടുതല്‍. എന്നാല്‍ അമേരിക്കയില്‍ പഠനത്തിനായി വിസ നല്കിയിരിക്കുന്നവരില് ഇവരുടെ ശതമാനം വളരെ കുറവാണെന്നും അതിനാലാണ് എണ്ണം 1000ലേക്ക് ചുരുങ്ങിയതെന്നും അമേരിക്ക പറഞ്ഞു. പ്രശസ്തമായ സര്‍വ്വകലാശാലകളിലെ പ്രൊഫസര്‍മാര്‍ അടക്കം അമേരിക്കയില്‍ നിന്നും കാലാകാലങ്ങളായി രഹസ്യങ്ങള്‍ ചൈനയ്ക്ക് കൈമാറിയിരുന്നു.
ഹോങ്കോംഗിൽ ചൈന നടത്തിയ അടിച്ചമർത്തൽ ശ്രമങ്ങൾക്കു മറുപടിയെന്നോണമാണ് മേയ് 29-ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്തംബര്‍ 8 നാണ് വീസകൾ റദ്ദു ചെയ്യാനുള്ള തീരുമാമെടുത്തത്.
Post Your Comments