മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിക്കെതിരായി കാർട്ടൂൺ വാട്സാപ്പ് ചെയ്തുവെന്നാരോപിച്ച് വിരമിച്ച നേവി ഉദ്യോഗസ്ഥനെ പാർട്ടി പ്രവർത്തകർ വീട്ടിൽ കയറി മർദ്ധിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ ഫോര്‍വേഡ് ചെയ്തതിന് മദന്‍ ശര്‍മ്മ (65) എന്നയാൾക്കാണ് പാർട്ടി പ്രവർത്തകരുടെ മർദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 11.30ഓടെ സബര്‍ബൻ കണ്ഡിവാലിയിലുള്ള ലോഖണ്ഡ്വാല കോംപ്ലക്സിലുള്ള ശര്‍മ്മയുടെ താമസസ്ഥലത്ത് എത്തിയായിരുന്നു അതിക്രമമെന്ന് പൊലീസ് പറഞ്ഞു.
‘റിട്ടയേർഡ് നേവി ഉദ്യോഗസ്ഥനായ മദന്‍ ശർമ്മ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ അയച്ചിരുന്നു. ഇതിന് പിന്നാലെ സേനാ പ്രവർത്തകർ അദ്ദേഹത്തെ വീട്ടിലെത്തി മർദ്ദിക്കുകയായിരുന്നു. കണ്ണിന് പരിക്കേറ്റ ശർമ്മ ചികിത്സയിൽ തുടരുകയാണ്’ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. കേസിൽ നാല് ശിവസേന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
अभिनेत्री कंगना राणावत के कार्यालय की तोड़फोड़ करके अपनी मर्दानगी दिखाने वाले सत्ताधारी शिवसेना ने अब सत्ता के मद में एक बुजुर्ग भूतपूर्व नौसेना अधिकारी मदन शर्मा को मारपीट करते हुए उनकी आंख को जबरदस्त चोट पहुंचाई है। मुख्यमंत्री घरबैठे तानाशाही चला रहे है। pic.twitter.com/qF2NVcIN55
— Atul Bhatkhalkar (@BhatkhalkarA) September 11, 2020
സംഭവത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് രംഗത്തെത്തി. ‘ തീർത്തും ഞെട്ടിക്കുന്നതും വേദനയുളവാക്കുന്നതുമായ സംഭവം. വെറും ഒരു വാട്സ് ആപ്പ് ഫോര്‍വേഡിന്‍റെ പേരിൽ റിട്ടയേര്‍ഡ് നേവല്‍ ഓഫീസറെ ഗുണ്ടകൾ മർദ്ദിച്ചിരിക്കുന്നു. ഈ ഗുണ്ടാരാജ് അവസാനിപ്പിക്കു ഉദ്ധവ് താക്കറെ ജീ’ ഫഡ്നവിസ് ട്വിറ്ററിൽ കുറിച്ചു.
Post Your Comments